ഓടുന്ന കാറിൽ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തു; അര്‍ധനഗ്നയായ നിലയില്‍ ഹൈവേയില്‍ ഉപേക്ഷിച്ചു

എൻജിനീയറിങ് വിദ്യാർത്ഥിനിയെ ഓടുന്ന കാറിലിട്ട് ബലാത്സംഗം ചെയ്തതായി പരാതി. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. എൻജിനീയറിങ് അവസാന വർഷ വിദ്യാർത്ഥിനിയെ സീനിയർ വിദ്യാർത്ഥി കാറിൽ ബലമായി പിടിച്ചുകൊണ്ടു പോവുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. ബലാത്സംഗത്തിനു ശേഷം ആഗ്ര-ഡല്‍ഹി ഹൈവേയില്‍ വിദ്യാര്‍ഥിനിയെ ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് പെൺകുട്ടി ബലാത്സംഗത്തിനിരയായത്. റോഡിൽ നിൽക്കുകയായിരുന്ന തന്റെ അടുത്തേക്ക് സീനിയർ വിദ്യാർത്ഥി കാറുമായി എത്തിയെന്നും അതിൽ കയറാൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. കാറിൽ കയറാൻ വിസമ്മതിച്ചപ്പോൾ ബലമായി പിടിച്ചു കയറ്റുകയും കൈകളും കാലുകളും കെട്ടിയിട്ടശേഷം ബലാത്സംഗം ചെയ്യുകയുമായിരുന്നു. അതിനുശേഷം അര്‍ധനഗ്നയായ നിലയിൽ റോഡരികില്‍ ഉപേക്ഷിച്ചുവെന്നും പെൺകുട്ടിയുടെ പരാതിയിലുണ്ട്.

കോളേജില്‍ പഠിക്കുന്ന സമയത്ത് പ്രതിക്ക് പല പെൺകുട്ടികളുമായും ബന്ധമുണ്ടായിരുന്നതായും പതിവായി തന്നെ ശല്യംചെയ്തിരുന്നതായും പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ വകുപ്പ് മേധാവിക്ക് വ്യാജ പരാതി നൽകിയതിനെ തുടർന്ന് തന്റെ മാർക്ക് ഷീറ്റ് തടഞ്ഞുവച്ചതായും പെൺകുട്ടി പറഞ്ഞിട്ടുണ്ട്.

പെൺകുട്ടിയുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിക്കായുള്ള തിരച്ചിൽ ആഗ്ര പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top