ഈറോഡ് എംപി ജീവനൊടുക്കാന്‍ ശ്രമിച്ചു; ആത്മഹത്യാശ്രമം സീറ്റ് നിഷേധിച്ചതില്‍ മനംമടുത്ത്; നില ഗുരുതരം; വെന്‍റിലേറ്ററിലേക്ക് മാറ്റി

ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഈറോഡ് എംപി ആത്മഹത്യയ്ക്ക് ശ്രമിച്ചു. എംഡിഎംകെ നേതാവായ എ.ഗണേശമൂര്‍ത്തിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആരോഗ്യനില ഗുരുതരമായതിനാല്‍ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.

ഗണേശമൂര്‍ത്തി കഴിഞ്ഞ തവണ ഡിഎംകെ ചിഹ്നത്തിലാണ് മത്സരിച്ച് വിജയിച്ചത്. എന്നാല്‍ ഇത്തവണ സഖ്യകക്ഷിയായ ഡിഎംകെ ഗണേശമൂര്‍ത്തിയ്ക്ക് സീറ്റ് നിഷേധിച്ചിരുന്നു. ഉദയനിധിയുടെ നോമിനിയായ കെ.എ.പ്രകാശ് ആണ് ഇത്തവണ ഈറോഡില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. ഇതേത്തുടര്‍ന്ന് ഇയാള്‍ കടുത്ത നിരാശയില്‍ ആയിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top