മുന്‍ ഡിജിപിയെ ഭാര്യ കൊന്നത് ക്രൂരമായി; തിളച്ച എണ്ണ ഒഴിച്ചു, കെട്ടിയിട്ട് കുത്തി; വിവരിച്ച് പല്ലവി

കര്‍ണ്ണാടക മുന്‍ ഡിജിപി ഓം പ്രകാശിന്റെ കൊല സംബന്ധിച്ച് ഭാര്യ പല്ലവിയുടെ മൊഴി ഞെട്ടിക്കുന്നത്. അതീവ ക്രൂരമായാണ് പല്ലവ് ഭര്‍ത്താവിനെ കൊന്നത്. മുളക് പൊടി മുഖത്തെറിഞ്ഞാണ് ഓം പ്രകാശിനെ ആക്രമിച്ചത്. പിന്നാലെ കൈകളും കാലുകളും കൂട്ടിക്കെട്ടി. അടുക്കളയില്‍ പോയി എണ്ണ തിളപ്പിച്ച് കൊണ്ടുവന്ന് ശരീരത്തില്‍ ഒഴിച്ചു. അതിനു ശേഷമാണ് കത്തി കൊണ്ട് കുത്തിയത്.
പത്തിലധികം കുത്തുകളാണ് ഓംപ്രകാശിന് ഏറ്റത്. വയറ്റിലും നെഞ്ചിലുമായാണ് ഭൂരിഭാഗം കുത്തുകളും. ജീവനായി പിടയുന്ന ഓംപ്രകാശിനെ നോക്കി നിന്നതായും ഭാര്യ മൊഴി നല്‍കി. രക്തം വാര്‍ന്നും പിടഞ്ഞു മരിച്ച ശേഷമാണ് വിവരം പുറത്തറിയിച്ചത്. ഐ കില്‍ഡ് ദ മോണ്‍സ്റ്റര്‍ എന്നായിരുന്നു സുഹൃത്തുക്കളെ അറിയിച്ചതെന്നും പല്ലവി മൊഴി നല്‍കിയിട്ടുണ്ട്.
തന്നെ ആക്രമിക്കുമെന്ന് ഭയന്നാണ് കൊല നടത്തിയതെന്നാണ് മൊഴി. അതിജീവിക്കാന്‍ ഇതല്ലാതെ മറ്റ് വഴി ഇല്ലായിരുന്നു എന്നും പല്ലവി വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ വ്യക്തത വരുത്താനാണ് പോലീസ് ശ്രമം. ഇന്നലെയാണ് ബംഗളൂരുവിലെ എച്ച്എസ്ആര്‍ ലേഔട്ടിലുള്ള സ്വന്തം വസതിയില്‍ ഓം പ്രകാശ് ക്രൂരമായി കൊല്ലപ്പെട്ടത്. 1981-ല്‍ കര്‍ണാടക കേഡര്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനായ ഓം പ്രകാശ് 2017-ല്‍ വിരമിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here