വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ ഒരേയൊരു പ്രതി കെ. വിദ്യ; പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

കാസര്‍കോട്: അധ്യാപക നിയമനത്തിന് വ്യാജരേഖ തയ്യാറാക്കിയെന്ന കേസില്‍
എസ്എഫ്ഐ നേതാവ് കെ.വിദ്യക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കാസര്‍കോട് കരിന്തളം ഗവണ്‍മെന്‍റ് കോളജില്‍ ജോലി നേടാനാണ് എറണാകുളം മഹാരാജാസ് കോളജിന്‍റെ വ്യാജരേഖ ഉണ്ടാകിയത്. ഹോസ്‌ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നീലേശ്വരം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

കേസില്‍ വിദ്യ മാത്രമാണ് ഏക പ്രതി. മൊബൈല്‍ ഫോണില്‍ സ്വന്തമായി രേഖ ഉണ്ടാക്കിയെന്നും അതിന്‍റെ ഒറിജിനല്‍ നശിപ്പിച്ചെന്നും വിദ്യ മൊഴി നല്‍കിയിരുന്നു. വ്യാജരേഖ നിര്‍മ്മിക്കാന്‍ മറ്റാരുടേയും സഹായം ലഭിച്ചിട്ടില്ലെന്ന് കുറ്റപത്രത്തിലുണ്ട്.

വ്യാജരേഖ നിർമ്മിക്കൽ, വ്യാജരേഖ സമർപ്പിക്കൽ, വഞ്ചന, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സർക്കാർ ശമ്പളം കൈപറ്റിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 27നാണ് കെ. വിദ്യ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലാകുന്നത്. വ്യാജ രേഖയുടെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷം കരിന്തളം കോളജില്‍ അധ്യാപികയായി ജോലി ചെയ്തിരുന്നു. മണ്ണാര്‍ക്കാട് കോടതിയില്‍ നിന്ന് ചില ശാസ്ത്രീയ തെളിവുകളുടെ സര്‍ട്ടിഫൈഡ് കോപ്പികള്‍ ലഭിക്കാനുണ്ടായ കാലതാമസം മൂലമാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top