അച്ഛന്‍ മകളെ ചുട്ടുകൊന്നു, ദുരഭിമാനക്കൊല; അഞ്ച് പേര്‍ അറസ്റ്റില്‍

ചെന്നൈ: ദളിത്‌ യുവാവിനെ വിവാഹം ചെയ്ത പെണ്‍കുട്ടിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് ചുട്ടുകൊന്നു. തഞ്ചാവൂര്‍ സ്വദേശി ഐശ്വര്യയെയാണ് (19) ദാരുണമായി കൊലപ്പെടുത്തിയത്. അച്ഛനെയും നാല് ബന്ധുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.

ഐശ്വര്യയും ദളിത്‌ യുവാവായ നവീനും പ്രണയത്തിലായിരുന്നു. ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയായിരുന്നു ഐശ്വര്യ. ഇരുവരും കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31ന് വിവാഹിതരായി തിരുപ്പൂരില്‍ വാടകവീട്ടില്‍ താമസിക്കുകയായിരുന്നു. ജനുവരി 2ന് ഐശ്വര്യയുടെ അച്ഛന്‍ മകളെ കാണാനില്ല എന്ന് തഞ്ചാവൂര്‍ പല്ലടം പോലീസില്‍ പരാതി നല്‍കി. പരാതിയെത്തുടര്‍ന്ന് പോലീസ് ഐശ്വര്യയെ അച്ഛനോടൊപ്പം പോകാന്‍ നിര്‍ബന്ധിക്കുകയും നവീനിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. നിര്‍ബന്ധത്തിനു വഴങ്ങി ഐശ്വര്യ അച്ഛനൊപ്പം തിരിക്കെ നാട്ടിലേക്ക് മടങ്ങി. വീട്ടുതടങ്കലിലായിരുന്ന ഐശ്വര്യ ജനുവരി 3ന് ദൂരൂഹസാഹചര്യത്തില്‍ മരണപ്പെടുകയും ആരും അറിയാതെ പിതാവ് മകളുടെ മൃതദേഹം സംസ്ക്കരിക്കുകയും ചെയ്തു.

ഐശ്വര്യയ്ക്ക് അപകടം സംഭവിച്ചതായി അറിഞ്ഞ നവീന്‍ പോലീസില്‍ പരാതി നല്‍കി. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പിതാവും ബന്ധുക്കളും ചേര്‍ന്ന് മകളെ ചുട്ടുകൊന്ന വിവരം പുറത്തുവരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top