നാല് വയസുകാരനെ കൊന്നശേഷം അച്ഛന്‍ ജീവനൊടുക്കി; മകനെ പിരിയാന്‍ വയ്യെന്ന് ആത്മഹത്യാക്കുറിപ്പില്‍

മാന്നാര്‍: നാല് വയസുകാരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം അച്ഛന്‍ ജീവനൊടുക്കി. കുട്ടംപേരൂര്‍ കൃപാസദനത്തില്‍ മിഥുന്‍ കുമാര്‍ (34),ഏകമകന്‍ ഡെല്‍വിന്‍ ജോണ്‍ എന്നിവരെയാണ് ഞായറാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങളാണ് മരണകാരണം എന്നാണ് പോലീസിന്റെ നിഗമനം.

മനസ് പതറിപ്പോയെന്നും മകനെ പിരിയാന്‍ വയ്യാത്തതുകൊണ്ട് അവനെയും കൂടെ കൂട്ടുന്നെന്നും പോലീസ് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

മകനെ ശ്വാസംമുട്ടിച്ച് കൊന്ന ശേഷം, ഇരു കൈകളിലെ ഞരമ്പുകള്‍ മുറിച്ച് ഫാനില്‍ തൂങ്ങുകയായിരുന്നു മിഥുന്‍. കെട്ടിത്തൂങ്ങാന്‍ ഉപയോഗിച്ച തുണി പൊട്ടി നിലത്തു വീണ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മിഥുന്റെ മാതാപിതാക്കള്‍ ഇന്നലെ രാവിലെ എട്ടരയോടെ പള്ളിയില്‍ പോയി തിരിച്ചുവരുമ്പോഴാണ് കിടപ്പുമുറിയില്‍ മൃതദേഹങ്ങള്‍ കാണുന്നത്.

പത്ത് വര്‍ഷത്തോളമായി ഗള്‍ഫിലായിരുന്ന മിഥുന്‍, നാട്ടില്‍ തിരിച്ചെത്തി പെയിന്റിങ് ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ സെലിന്‍ സൗദിയില്‍ നഴ്സാണ്. കഴിഞ്ഞ ദിവസം മിഥുനും മകനും വീഡിയോ കോളിലൂടെ സെലിനോട് ഒരുപാട് നേരം സംസാരിച്ചിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top