അഞ്ച് വയസുകാരനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു

യുപി ഹാപൂരില്‍ അഞ്ചുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികള്‍ പ്രചരിപ്പിക്കുകയും ചെയ്തു. കുട്ടിയുടെ മുത്തശ്ശന്റെ പരാതിയില്‍ ബിഎന്‍എസ് വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

കുട്ടിയുടെ വീടിന് അടുത്ത് താമസിക്കുന്ന അർഷ്, ജുനൈദ്, മൊബിൻ, ഷമീം എന്നിവരെയാണ് പോലീസ് അന്വേഷിക്കുന്നത്. എന്നാല്‍ മുഴുവന്‍ പ്രതികളുടെയും പേര് എഫ്ഐആറില്‍ ചേര്‍ത്തിട്ടില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ക്രൂരമായി പീഡിപ്പിച്ചെന്നാണ് കുട്ടി മൊഴി നല്‍കിയത്. പുലര്‍ച്ച മൂന്നു മണിയോടെയാണ് കുട്ടിയെ ഇവര്‍ തട്ടിക്കൊണ്ടുപോയത്. മറ്റൊരു സ്ഥലത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഈ രംഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അസഹനീയമായ വേദന അനുഭവപ്പെട്ടതോടെയാണ് കുട്ടി മുത്തച്ഛനോട് വിവരം പറയുന്നത്. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുട്ടിയുടെ ബന്ധുക്കള്‍ പ്രതികളുടെ വീട്ടില്‍ തിരഞ്ഞുപോയെങ്കിലും ഇവരെ പ്രതികള്‍ ഭീഷണിപ്പെടുത്തി. പരാതിപ്പെട്ടാല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് ഭീഷണിപ്പെടുത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top