സ്ത്രീയെ കത്തി കാണിച്ച് തട്ടിക്കൊണ്ടുപോയി, പ്രതി പിടിയില്‍; പ്രകോപനം വിവാഹേതര ബന്ധം നിരസിച്ചത്

തിരുവനന്തപുരം: വനിതയെ ജോലിസ്ഥലത്തെത്തി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച മുൻ കാമുകൻ അറസ്റ്റിൽ. ചെങ്കല്‍ സ്വദേശി മാജി( 33) ആണ് 45 വയസ്സുകാരിയായ വഴുതൂര്‍ സ്വദേശിനിയെ വാനിൽ നിർബന്ധിച്ചു കയറ്റികൊണ്ടു പോയത്. ഇവർ തമ്മിലുണ്ടായിരുന്ന ബന്ധം സ്ത്രീ വേണ്ടെന്നു വെച്ചതാണ് വൈരാഗ്യത്തിലേക്ക് നയിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

വ്യാഴാഴ്ച വൈകുന്നേരമാണ് നാടകീയ സംഭവങ്ങൾ നടന്നത്. പ്രതിയുമായി സ്ത്രീക്ക് ഒന്‍പതു വര്‍ഷത്തെ ബന്ധമുണ്ടായിരുന്നു. എന്നാൽ ഇയാൾ മറ്റൊരാളെ വിവാഹം കഴിച്ചതിനു പിന്നാലെ സ്ത്രീ ഇയാളുമായുള്ള ബന്ധം ഉപേക്ഷിച്ചു.

ബന്ധം തുടരാൻ വേണ്ടി ഇടയ്ക്കിടെ പ്രതിയില്‍ നിന്ന് സ്ത്രീക്ക് ഭീഷണി നേരിട്ടിരുന്നു. കഴിഞ്ഞ ദിവസം സ്ത്രീയുടെ ജോലിസ്ഥലത്തെത്തിയ ഇയാള്‍ അവരെ കത്തിയെടുത്ത് കുത്താന്‍ ശ്രമിച്ചു. ഇയാളില്‍ നിന്ന് രക്ഷപ്പെട്ട് ഓടാന്‍ ശ്രമിച്ചെങ്കിലും നിര്‍ബന്ധിച്ചു വാനില്‍ കയറ്റിക്കൊണ്ടുപോയി. ബൈപാസില്‍ വെച്ച് തര്‍ക്കമുണ്ടാകുകയും സ്ത്രീ വാഹനത്തില്‍ നിന്ന് രക്ഷപെടുകയും ചെയ്തു.

തട്ടിക്കൊണ്ടുപോകുന്നത് കണ്ടവര്‍ പാറശ്ശാല പോലീസിനെ അറിയിച്ചു. വാഹനത്തെ പിന്തുടര്‍ന്ന് പോലീസ് പ്രതിയെ പിടികൂടി. അറസ്റ്റ് ചെയ്ത മാജിയെ തട്ടിക്കൊണ്ടുപോകൽ, മാനഭംഗപ്പെടുത്തല്‍, ലൈംഗിക അതിക്രമം, ക്രിമിനൽ ഭീഷണി തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളില്‍ കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top