ടി.എന്‍.സീമയുടെ ഭര്‍ത്താവിന് സിഡിറ്റ് ഡയറക്ടര്‍ സ്ഥാനത്ത് മൂന്നാമൂഴം; ജയരാജിന് കാലാവധി നീട്ടി നല്‍കുന്നത് ഇത് രണ്ടാം തവണ

തിരുവനന്തപുരം സിഡിറ്റ് ഡയറക്ടർ ജി.ജയരാജിന് വീണ്ടും കാലാവധി നീട്ടി നൽകി. നവകേരള കർമ്മ പദ്ധതി കോ-ഓർഡിനേറ്റർ ടി.എന്‍.സീമയുടെ ഭര്‍ത്താവിന് ഇത് രണ്ടാമത്തെ പ്രാവശ്യമാണ് കാലാവധി നീട്ടി നൽകുന്നത്. ഇതോടെ പദവിയില്‍ മൂന്നാം ഊഴമാണ് ജയരാജിന് ലഭിക്കുന്നത്.

ജയരാജിന് വേണ്ടി ഡയറക്ടറുടെ യോഗ്യത മാറ്റിയെഴുതിയത് നേരത്തെ വലിയ വിവാദമായിരുന്നു. സിഡിറ്റില്‍ രജിസ്ട്രാര്‍ ആയിരുന്നു ജയരാജ്. വിരമിച്ച ശേഷവും അദ്ദേഹത്തിന് കാലാവധി നീട്ടി നല്‍കിയിരുന്നു. രജിസ്ട്രാര്‍ പോസ്റ്റില്‍ ഇരുന്ന് ഡയരക്ടര്‍ പോസ്റ്റിന്റെ യോഗ്യതകള്‍ അദ്ദേഹം തന്നെയാണ് മാറ്റിയെഴുതിയത്. ഇത് വിവാദമായിരുന്നു.

ഡയറക്ടറുടെ യോഗ്യതകള്‍ മാറ്റിയതോടെയാണ് ജയരാജിന് ഡയറക്ടര്‍ ആയി നിയമനം ലഭിച്ചത്. ഇത് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനിടയില്‍ ജയരാജന്റെ ശബ്ദസന്ദേശം വെളിയില്‍ വന്നതും വിവാദമായിരുന്നു. മുഖ്യമന്ത്രിയായി പിണറായി വിജയന്‍ ആണെങ്കില്‍ ഡയറക്ടര്‍ ആയി തന്നെ തന്നെ നിയമിക്കും എന്ന് പറയുന്ന ശബ്ദരേഖയാണ് പ്രചരിച്ചത്. ജയരാജനെതിരെയുള്ള ഹര്‍ജി ചില നിയമപ്രശ്നങ്ങള്‍ കാരണം തള്ളിപ്പോയതാണ് തിരിച്ചു വരാന്‍ അവസരം നല്‍കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top