യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി; ഭീഷണി; കൂട്ടബലാത്സം​ഗം; ഒരു പ്രതികൂടി പിടിയില്‍

കൊല്ലം കരുനാഗപ്പള്ളിയില്‍ യുവതിയുടെ നഗ്നചിത്രം പകർത്തി ഭീഷണിപ്പെടുത്തി കൂട്ടബലാൽസംഗത്തിന് ഇരയാക്കിയ കേസിൽ ഒരു പ്രതി കൂടി പിടിയില്‍. ഒളിവിലായിരുന്ന ചിക്കു (29) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ചിക്കുവിനെതിരേ വധശ്രമം അടക്കമുള്ള കുറ്റകൃത്യങ്ങൾക്ക് ഓച്ചിറ പോലീസ് സ്റ്റേഷനിൽ കേസുണ്ട്. കേസിലെ മുഖ്യപ്രതിയായ ഷാൽകൃഷ്ണ അറസ്റ്റിലാണ്.

ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിക്കായി പോലീസ് വ്യാപകമായ അന്വേഷണം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇയാള്‍ പിടിയിലായത്. മുഖ്യപ്രതിയായ ഷാൽകൃഷ്ണയാണ് യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഈ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികപീഡനം നടത്തി.

പിന്നീട് ഇയാളുടെ സുഹൃത്തുക്കളായ ചിക്കു, ഗുരുലാൽ എന്നിവരോടൊപ്പം രാത്രിയിൽ വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ മർദിച്ച ശേഷം കൂട്ടബലാൽസംഗം നടത്തുകയുമായിരുന്നു.

കരുനാഗപ്പള്ളി എ.സി.പി.പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ വി.ബിജു, എസ്ഐമാരായ ഷമീർ, ഷാജിമോൻ, സജികുമാർ, സീനിയര്‍ സിപിഒമാരായ ഹാഷിം, രാജീവ്കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഒളിവിൽ കഴിയുന്ന ഗുരുലാലിനായുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top