ഭാര്യ ജനനേന്ദ്രിയം മുറിച്ചെന്ന് ഭര്‍ത്താവ്; നിഷേധിച്ച് ഭാര്യ; മൊഴി നല്‍കാതെ മുങ്ങിയ മധ്യവയസ്കനെ തേടി പോലീസ്

ഭാര്യ ജനനേന്ദ്രിയം മുറിച്ചുവെന്ന് ആരോപണമുന്നയിച്ച മധ്യവയസ്കന്‍ മുങ്ങി. കോഴിക്കോട് എലത്തൂര്‍ പോലീസിന് ഇയാളെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയി വന്ന ശേഷം ഇയാള്‍ മുങ്ങിയിരിക്കുകയാണ്. പോലീസ് രണ്ടു തവണ വീട്ടില്‍ എത്തിയെങ്കിലും കാണാന്‍ കഴിഞ്ഞില്ല. ആരോപണം ഉന്നയിച്ചതല്ലാതെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല.

കഴിഞ്ഞ വ്യാഴാഴ്ചയാണ് തലക്കുളത്തൂരുള്ള പ്രശ്നങ്ങള്‍ നടന്നത്. മധ്യവയസ്കന്‍റെ ജനനേന്ദ്രിയത്തില്‍ മുറിവേറ്റിരുന്നു. ഭാര്യ ജനനേന്ദ്രിയം മുറിച്ചുവെന്നാണ് ഇയാള്‍ ആരോപിച്ചത്. എന്നാല്‍ അപ്പോള്‍ തന്നെ ഭാര്യ ആരോപണം നിഷേധിച്ചിരുന്നു. ഭര്‍ത്താവ് സ്വയം മുറിവേല്‍പ്പിച്ചെന്നാണ് ഭാര്യ പറഞ്ഞത്. വിവരം അറിഞ്ഞെത്തിയ പോലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. അന്ന് മൊഴി എടുക്കാന്‍ കഴിഞ്ഞില്ല. ഡിസ്ചാര്‍ജ് ആയി വീട്ടില്‍ വന്ന ശേഷം മുങ്ങുകയും ചെയ്തു.

ആരാണ് ജനനേന്ദ്രിയം മുറിച്ചതെന്ന് പറയാന്‍ കഴിയില്ല. പരുക്കേറ്റയാളുടെ പരാതി ലഭിച്ചിട്ടില്ല. പരാതിക്കാരന്‍ വീട്ടിലില്ലാത്തതിനാല്‍ മൊഴി എടുക്കാനും കഴിഞ്ഞിട്ടില്ല. മൊഴി എടുത്ത ശേഷം വിശദമായ അന്വേഷണം നടത്തിയാലെ ചിത്രം വ്യക്തമാകുകയുള്ളൂ. ഇയാളുടെ ഭാര്യ നല്‍കിയ പീഡന പരാതിയില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്. ആ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയപ്പോഴാണ് ഈ സംഭവം നടക്കുന്നത്. – എലത്തൂര്‍ പോലീസ് എസ്എച്ച്ഒ കെ.ശംഭുനാഥ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

ജനനേന്ദ്രിയം മുറിച്ച സംഭവം വിവാദമായപ്പോള്‍ ഭാര്യയും ബന്ധുക്കളും വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഭര്‍ത്താവ് മുറിയടച്ച് തനിയേ ജനനേന്ദ്രിയം മുറിക്കുകയായിരുന്നുവെന്നാണ് ഭാര്യ പറഞ്ഞത്. അതേ ദിവസം കഴുത്തില്‍ കത്തിവച്ച് കൊല്ലാന്‍ ശ്രമിച്ചിരുന്നു. കഴുത്തില്‍ പിടി മുറുകിയപ്പോള്‍ തള്ളിമാറ്റി അടുത്ത വീട്ടില്‍ എത്തിയാണ് രക്ഷപ്പെട്ടത്. ബന്ധുക്കളും എത്തിയിരുന്നു. ഈ സമയത്താണ് ഭര്‍ത്താവ് വീട്ടില്‍ വച്ച് ജനനേന്ദ്രിയം മുറിച്ചത്. ഇതാണ് ഭാര്യ പറഞ്ഞത്. ഇതെല്ലാം ചൂണ്ടിക്കാട്ടി ഭാര്യ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top