കാമുകനെ വിവാഹം കഴിക്കാൻ സമ്മതിച്ചില്ല; അമ്മയേയും അച്ഛനെയുമടക്കം 13 പേരെ കൂട്ടക്കൊല ചെയ്ത യുവതി അറസ്റ്റില്‍

കുടുംബാംഗങ്ങളെ വിഷം കൊടുത്തു കൊന്ന യുവതി അറസ്റ്റിൽ. കാമുകനെ വിവാഹം ചെയ്യാൻ അനുവദിക്കാത്തതിനെ തുടർന്ന് വീട്ടിലെ 13 പേരെ ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്തുകയായിരുന്നു. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ഹൈബത് ഖാൻ ബ്രോഹി ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം. മരണപ്പെട്ടതിൽ യുവതിയുടെ മാതാപിതാക്കളുമുണ്ട്.

ആഗസ്റ്റ് 19നായിരുന്നു സംഭവം. വിഷം കലർന്ന ഭക്ഷണം കഴിച്ചാണ് ഇവർ മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായത്. വീട്ടിൽ റൊട്ടി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഗോതമ്പ് മാവിൽ വിഷം കലർത്തിയതാണെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ഇനായത് ഷാ പറഞ്ഞു.

ഭക്ഷണം കഴിച്ച ശേഷം അവശരായ കുടുംബാംഗങ്ങളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും എല്ലാവരും മരിക്കുകയായിരുന്നു. വിവാഹത്തിന് സമ്മതിക്കാത്തതിനാൽ യുവതി കാമുകനുമായി ഗൂഢാലോചന നടത്തിയാണ് കൂട്ടക്കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top