ജിഎസ്ടി വിഹിതത്തിൽ 332 കോടി രൂപ വെട്ടിക്കുറച്ചു; കേന്ദ്രത്തിനെതിരെ കെ.എൻ.ബാലഗോപാൽ

പാലക്കാട്: സംസ്ഥാന ജിഎസ്ടി വിഹിതത്തില്‍ കേന്ദ്രം 332 കോടി രൂപ വെട്ടിക്കുറച്ചെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. 1450 കോടിയാണ് സംസ്ഥാനം പ്രതീക്ഷിച്ചത്. അതില്‍ നിന്നും 332 കോടി കുറവാണ് അനുവദിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഇത് ഒരു ബോംബ് ഇടുന്നതിന് തുല്യമാണെന്നും മന്ത്രി പറഞ്ഞു.

“തുല്യമായ രീതിയില്‍ അല്ല സംസ്ഥാനങ്ങളെ കേന്ദ്രം പരിഗണിക്കുന്നത്. ഇതിനെതിരെ സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. 332 കോടി കുറവാണ് എന്ന് കേന്ദ്രം പറയുന്നതിന് ഒരടിസ്ഥാനവും മനസിലാകുന്നില്ല. അത് എങ്ങനെയാണ് കാല്‍ക്കുലേറ്റ് ചെയ്തതെന്നും ധാരണയില്ല. ജിഎസ്ടി വിഹിതത്തില്‍ സംസ്ഥാന സര്‍ക്കാരിന് വീതം വയ്ക്കുന്ന പണത്തെ സംബന്ധിച്ച്‌ കുറെക്കാലമായി തര്‍ക്കങ്ങളുണ്ട്

സംസ്ഥാനത്തിന് അര്‍ഹമായ നികുതിവിഹിതത്തില്‍ വലിയ വെട്ടിക്കുറവ് വന്നിട്ടുണ്ട്. ഏറ്റവും വലിയ വെട്ടിക്കുറവ് വന്ന സംസ്ഥാനം കേരളമാണ്. കഴിഞ്ഞ വര്‍ഷം പതിനെട്ടായിരം കോടിയുടെ കുറവാണ് ഉണ്ടായതെങ്കില്‍ അത് ഇത്തവണ 21,000 കോടിയാകുമെന്നും” മന്ത്രി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top