മലയാളി അഭിഭാഷകയെ ട്രെയിനില്‍ കാണാതായി; മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ; പരാതി നല്‍കി കുടുംബം

മുംബൈ: മലയാളി അഭിഭാഷകയെ മുംബൈയിലേക്കുള്ള ട്രെയിനില്‍ വെച്ച് കാണാതായി. ഗുജറാത്ത് ഹൈക്കോടതിയിലെ അഭിഭാഷക ഷീജ ഗിരീഷിനെയാണ് കാണാതായത്. തിങ്കളാഴ്ച അഹമ്മദാബാദില്‍ നിന്നും മുംബൈയിലേക്കുള്ള ഗുജറാത്ത് എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്നു. സംഭവത്തില്‍ കുടുംബം പോലീസില്‍ പരാതി നല്‍കി.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഏഴുമണിക്കാണ് ഷീജ അഹമ്മദാബാദിനിന്നും മുംബൈയിലേക്ക് യാത്ര തിരിച്ചത്. ട്രെയിനില്‍ കയറിയ ഷീജ മക്കളെ വിളിച്ചു വിവരമറിയിച്ചിരുന്നു. രണ്ടു പെണ്‍മക്കളാണ് ഷീജയ്ക്കുള്ളത്. എന്നാല്‍ പിന്നീട് ഷീജയെ ഫോണില്‍ ലഭ്യമായില്ല. മക്കള്‍ അയച്ച സന്ദേശങ്ങള്‍ വൈകുന്നേരത്തോടെ കണ്ടെങ്കിലും മറുപടിയുണ്ടായില്ല. വിളിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. രാത്രിയോടെ ഫോണ്‍ സ്വിച്ച് ഓഫ്‌ ആകുകയും ചെയ്തു.

സംഭവം ഗുജറാത്ത് പോലീസില്‍ പരാതിപ്പെട്ടെങ്കിലും വേണ്ടവിധം കൈകാര്യം ചെയ്തില്ലെന്ന് ഷീജയുടെ കുടുംബം പറയുന്നു. പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ റെയില്‍വേ പോലീസില്‍ പരാതി നല്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ വീണ്ടും തിരിച്ചയക്കുകയായിരുന്നെന്ന് ഷീജയുടെ മകള്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. നിലവില്‍ പോലീസ് സ്ക്വാഡ് രൂപികരിച്ച് അന്വേഷണം ആരംഭിച്ചു.

കണ്ണൂര്‍ ചിറ്റാരിക്കാല്‍ സ്വദേശിയായ ഷീജ മക്കളുമായി ഗുജറാത്തിലാണ് താമസം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top