യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച കേസില്‍ നാലാം പ്രതിയും പിടിയില്‍; രാഹുല്‍ പിടിയിലായത് കഞ്ചാവ് സഹിതം; ഇന്നലെ അറസ്റ്റില്‍ ആയത് മൂന്ന് പ്രതികള്‍

കായംകുളം: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ നാലാം പ്രതിയും പിടിയിലായി. കഞ്ചാവുമായാണ് രാഹുല്‍ പിടിയിലായത്. ക്രൂരമര്‍ദനത്തില്‍ അരുണ്‍ പ്രസാദ് എന്ന യുവാവിന്റെ കേള്‍വിശക്തി നഷ്ടമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അനൂപ്‌ശങ്കര്‍(28), അഭിമന്യു (സാഗര്‍-24), അമല്‍(ചിന്തു-24) എന്നിവരാണ്‌ ഇന്നലെ അറസ്‌റ്റിലായത്‌.

കഴിഞ്ഞദിവസം പ്രതികളും പോലീസും തമ്മില്‍ ബാറില്‍ വച്ച്‌ സംഘര്‍ഷമുണ്ടായിരുന്നു. പ്രതികളിലൊരാളായ അനൂപിന്റെ ഫോണ്‍ താഴെവീണിരുന്നു. ഈ ഫോണ്‍ എടുത്ത്‌ പോലീസിന്‌ കൈമാറിയതിന്റെ പേരിലായിരുന്നു അരുണ്‍ പ്രസാദിനെ തട്ടിക്കൊണ്ടുപോയി മൃഗീയമായി ആക്രമിച്ചത്‌.

ഗ്രൗണ്ടിലും റെയില്‍വേ ട്രാക്കിന്‌ സമീപവും വച്ച് പ്രതികള്‍ അരുണ്‍ പ്രസാദിനെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഇതോടെയാണ് അറസ്റ്റും നടന്നത്. ഒന്നാം പ്രതി അനൂപ്‌ 17 ഓളം കേസുകളില്‍ പ്രതിയും ഗുണ്ടയും കാപ്പാ നിയമപ്രകാരം ജയില്‍ ശിക്ഷ അനുഭവിച്ചയാളുമാണ്‌. സഹോദരന്‍ അഭിമന്യുവും ഗുണ്ടയും കാപ്പാ നിയമപ്രകാരം ജയില്‍ വാസം അനുഭവിക്കുകയും ചെയ്‌തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top