ഗുരുവായൂരപ്പന്റെ ലോക്കറ്റ് സ്വര്‍ണം തന്നെ; വ്യാജ ആരോപണം ഉന്നയിച്ചയാള്‍ മാപ്പ് പറഞ്ഞു

ഗുരുവായൂർ ക്ഷേത്രത്തിൽനിന്ന് വാങ്ങിയ സ്വർണലോക്കറ്റ് മുക്കുപണ്ടമാണെന്ന പ്രചാരണം പൊളിഞ്ഞു. തെറ്റായ വിവരം പ്രചരിപ്പിച്ച ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശി കെ.പി.മോഹൻദാസ് ദേവസ്വം ഭരണസമിതിക്കും പോലീസിനും മുന്നിൽ മാപ്പു പറഞ്ഞു. ഗുരുവായൂരപ്പന്റെ സ്വർണലോക്കറ്റ് വ്യാജമാണെന്ന് വരുത്തിത്തീർക്കാൻ ചില തത്‌പരകക്ഷികൾ പരാതിക്കാരനു പിന്നിലുണ്ടാകാമെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ആരോപിച്ചു.

ഗുരുവായൂരിലെ രണ്ടു ജൂവലറികളിലും സ്വർണത്തിന്റെ ഗുണമേൻമ പരിശോധിക്കുന്ന കുന്നംകുളത്തുള്ള സർക്കാർ അംഗീകൃതസ്ഥാപനത്തിലും പരിശോധിച്ച് സ്വർണമാണെന്ന് ഉറപ്പാക്കി. മാത്രമല്ല, അത് 22 കാരറ്റ് സ്വർണമാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റും ലഭിച്ചതായി വിജയൻ അറിയിച്ചു. സർട്ടിഫിക്കറ്റ് മാധ്യമങ്ങൾക്കും പോലീസിനും മുന്നിൽ ദേവസ്വം പ്രദർശിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ മെയ് 13നാണ് രണ്ടു ഗ്രാമിന്റെ സ്വർണലോക്കറ്റ് 14,200 രൂപ നൽകി മോഹൻദാസ് വാങ്ങിയത്. അമ്പലപ്പാറ അർബൻ ബാങ്കിൽ പണയംവെക്കാൻ ചെന്നപ്പോൾ അവിടെ ഉരച്ചുനോക്കി വ്യാജ സ്വർണമാണെന്ന് അറിയിച്ചെന്നാണ് മോഹൻദാസ് പറയുന്നത്. മറ്റൊരു സ്ഥലത്തു കൊണ്ടുപോയപ്പോഴും വ്യാജസ്വർണമാണെന്നു പറഞ്ഞ് ലോക്കറ്റ് തിരിച്ചുനൽകിയെന്നും മോഹൻദാസ് പറയുന്നു. തുടർന്ന് ഇക്കാര്യം പ്രചരിപ്പിച്ചു. തനിക്ക്‌ മാനഹാനിയുണ്ടായെന്നും നഷ്ടപരിഹാരം വേണമെന്നും കാണിച്ച് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർക്ക് പരാതി നൽകുകയും ചെയ്തു.

ഇതോടെ ദേവസ്വം ഭരണസമിതിയിലേക്ക്‌ മോഹൻദാസിനെ വിളിച്ചുവരുത്തി. സ്വർണം വ്യാജമാണെന്ന നിലപാടിൽ ഉറച്ചുനിന്നതിനാല്‍ ദേവസ്വം അപ്രൈസറെ വിളിപ്പിച്ച് പരിശോധിച്ചു. ജൂവലറികളിൽ കൊണ്ടുപോയും പരിശോധിച്ചു. പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. ഗുരുവായൂർ എസിപി സി.എസ്.സിനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി മോഹൻദാസിനെ സ്റ്റേഷനിൽ കൊണ്ടുപോയി ചോദ്യംചെയ്തു. പോലീസും രേഖകൾ പരിശോധിച്ച് ലോക്കറ്റ് സ്വർണമാണെന്ന് ഉറപ്പുവരുത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top