ഭര്‍ത്താവിനൊപ്പം ബസ് സ്റ്റാൻഡില്‍ നിന്ന യുവതി വെടിയേറ്റ്‌ മരിച്ചു; അക്രമിയെ പോലീസ് തിരയുന്നു

ഹരിയാനയില്‍ യുവതിയെ വെടിവച്ചുകൊന്നു. ഭര്‍ത്താവിനൊപ്പം ബസ് കാത്തുനിന്ന യുവതിയാണ് വെടിയേറ്റ്‌ മരിച്ചത്. പരിഭ്രാന്തരായ ആളുകള്‍ ചിതറി ഓടി. സംഭവസ്ഥലത്ത് സംഘര്‍ഷവുമുണ്ടായി. മഹേന്ദ്രഗഡ് ജില്ലയിലെ ഖുദാന ഗ്രാമത്തിലുള്ള മുന്നി ദേവിയാണ് കൊല്ലപ്പെട്ടത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

മുന്നി ദേവിയും ഭർത്താവ് ദിനേശും മഹേന്ദ്രഗഡിൽ വന്ന് ഗ്രാമത്തിലേക്ക് മടങ്ങാൻ ബസ് സ്റ്റാൻഡിൽ കാത്തുനിൽക്കുമ്പോഴാണ് ആക്രമണം. ഒരു യുവാവ് അടുത്തുവന്ന് അവളുടെ തലയ്ക്ക് വെടിവച്ചു. വെടിയേറ്റ ഉടന്‍ യുവതി താഴെ വീണു. ഉടൻ തന്നെ മഹേന്ദ്രഗഡ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ആക്രമണം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മുഖംമൂടി ധരിച്ചാണ് അക്രമി എത്തിയത്. മുന്നില്‍ നിന്നാണ് യുവതി വെടിവച്ചത്. ആളുകള്‍ ഇയാളെ പിന്തുടര്‍ന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. ഭൂമി തര്‍ക്കത്തെ തുടര്‍ന്നാണ് വെടിവയ്പ്പ് ഉണ്ടായത്. അക്രമി തന്റെ അനന്തരവനാണെന്ന് ദിനേശ് തിരിച്ചറിഞ്ഞിട്ടുണ്ട്. മഹേഷ്‌, രോഹിത് എന്നിവരും ഭീഷണിപ്പെടുത്തിയിരുന്നു.കുടുംബങ്ങള്‍ തമ്മിലുള്ള ഭൂമി തര്‍ക്കമാണെന്ന് പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്. അക്രമികളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top