ഉടന്‍ വിട്ടയക്കണമെന്ന കേജ്‌രിവാളിന്റെ ആവശ്യം തള്ളി കോടതി; ഡല്‍ഹി മുഖ്യമന്ത്രിക്ക് ആശ്വാസം അകലെ; ഹര്‍ജി ഏപ്രില്‍ മൂന്നിന് വീണ്ടും പരിഗണിക്കും

ഡല്‍ഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് വീണ്ടും തിരിച്ചടി. മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റിനെതിരെ കേജ്‌രിവാൾ നൽകിയ ഇടക്കാല ഹർജി ഡൽഹി ഹൈക്കോടതി തള്ളി. കസ്റ്റഡിയിൽ നിന്ന് അടിയന്തരമായി വിട്ടയക്കണമെന്ന ഹർജിയാണ് തള്ളിയത്. കേസ് ഏപ്രിൽ മൂന്നിന് വീണ്ടും പരിഗണിക്കും.

ഏപ്രിൽ മൂന്നിന് തന്നെ ഹർജിയിൽ തീരുമാനം ഉണ്ടാകുമെന്ന് ജസ്റ്റിസ് സ്വരണകാന്ത ശർമ്മ വ്യക്തമാക്കി. ഹർജിയുടെ അടിസ്ഥാനത്തിൽ ഇഡിക്ക് കോടതി നോട്ടീസും അയച്ചു. ഏപ്രിൽ രണ്ടിനുള്ളിൽ നോട്ടീസിന് മറുപടി നൽകണം. ഹർജിയുടെ പകർപ്പ് വൈകിയാണ് ലഭിച്ചതെന്ന് ഇഡി കോടതിയെ അറിയിച്ചു. ഇതിനെത്തുടർന്നാണ് മറുപടി നൽകാൻ ഇഡിക്ക് സമയം നൽകിയത്. അതേസമയം കേജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. ഉച്ചക്ക് അദ്ദേഹത്തെ വിചാരക്കോടതിയിൽ ഹാജരാക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top