എസ്.പി സുജിത്ത് ദാസ് രണ്ടുതവണ ബലാത്സംഗം ചെയ്തെന്ന് വീട്ടമ്മ; നിഷേധിച്ച് ഉദ്യോഗസ്ഥന്‍; കുടുംബം തകര്‍ക്കാനുള്ള ശ്രമമെന്ന് ആരോപണം

എസ്.പി സുജിത്ത് ദാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി വീട്ടമ്മ. ഉദ്യോഗസ്ഥൻ രണ്ടു തവണ ബലാത്സംഗം ചെയ്തുവെന്നാണ് മലപ്പുറം സ്വദേശിയായ വീട്ടമ്മ ആരോപിക്കുന്നത്. 2022ലാണ് സംഭവമുണ്ടായത്. എസ്പിയെ കൂടാതെ സിഐ വിനോദ് എന്ന ഉദ്യോഗസ്ഥനും ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് പരാതി നല്‍കാനാണ് എസ്പി ഓഫീസില്‍ എത്തിയത്. മകനൊപ്പമാണ് ആദ്യം എത്തിയത്. എന്നാല്‍ കുട്ടിയില്ലാതെ തനിച്ചുവരാന്‍ ആവശ്യപ്പെട്ട് മടക്കുകയാണ് എസ്പി ചെയ്തത്.

തനിച്ച് പോകാതിരുന്ന തന്നെ ഫോണില്‍ വിളിച്ച് നേരിട്ട് വന്ന് കാണാന്‍ സുജിത്ത് ദാസ് ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഓഫീസിലേക്ക് എത്തിയ തന്നെ ഒരു ഉദ്യോഗസ്ഥന്‍ എസ്.പി ഓഫീസിന് സമീപത്തെ മറ്റൊരു കെട്ടിടത്തിലാണ് എത്തിച്ചത്. അവിടെ വച്ചാണ് സുജിത്ത് ദാസ് ബലാത്സംഗം ചെയ്തത്. ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ഇക്കാര്യം ആരോടും പറഞ്ഞില്ല. പിന്നീട് വീഡിയോ കോള്‍ അടക്കം വിളിച്ച് ഭീഷണിപ്പെടുത്തി. രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും വീട്ടിലേക്ക് വരാന്‍ ഫോണിലൂടെ ആവശ്യപ്പെട്ടു. കസ്റ്റംസ് ഉദ്യോഗസ്ഥനായ സുഹൃത്ത് വന്നിട്ടുണ്ട് എന്ന് പറഞ്ഞാണ് വിളിച്ചത്. അവിടെ ചെന്നപ്പോള്‍ രണ്ടുപേരും മദ്യപിക്കുകയായിരുന്നു. ജ്യൂസ് നല്‍കിയ ശേഷം വീണ്ടും പീഡിപ്പിച്ചുവെന്നും യുവതി ആരോപിച്ചു. പിവി അന്‍വര്‍ എസ്പിക്കെതിരെ നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഇക്കാര്യങ്ങള്‍ ഇപ്പോള്‍ തുറന്ന് പറയുന്നത്. പൊന്നാനിയിലെ സിപിഎം നേതാവിന്റെ വീട്ടിലെത്തി പിവി അന്‍വറിനെ നേരില്‍ കണ്ടതായും വീട്ടമ്മ വ്യക്തമാക്കി.

ആരോപണങ്ങള്‍ സുജിത്ത് ദാസ് നിഷേധിച്ചിട്ടുണ്ട്. ആരോപണം ഉന്നയിച്ച വീട്ടമ്മ മകനും സഹോദരനും ഒപ്പമാണ് ഓഫീസില്‍ എത്തി പരാതി നല്‍കിയത്. ആരോപണത്തിനെതിരെ നിയമ നടപടി സ്വീകരിക്കും. തന്റെ കുടുംബം തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും സുജിത്ത് ദാസ് പ്രതികരിച്ചു. ആരോപണവുമായി രംഗത്തെത്തിയ വീട്ടമ്മ നിരന്തരമായി പൊലീസിനെതിരെ കേസ് കൊടുക്കുന്നയാളാണ്. ഒരു എസ്എച്ച് ഒക്കെതിരെ നല്‍കിയ പരാതി സ്‌പെഷ്യല്‍ ബ്രാഞ്ച അന്വേഷിച്ച് തള്ളിയതാണെന്നും സുജിത് ദാസ് പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top