ഭാര്യയേയും ആറുവയസുള്ള മകനേയും വെട്ടിക്കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യയേയും മകനേയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കണ്ണൂര്‍ രാമന്തളി ഏഴിമല സ്വദേശി രാജേഷാണ് അറസ്റ്റിലായിരിക്കുന്നത്. രാജേഷിന്റെ ഭാര്യ വിനയ ആറുവയസുള്ള മകന്‍ എന്നിവരെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്.വിനയ താമസിക്കുന്ന നരിമടയിലെ വീട്ടിലാണ് സംഭവം നടന്നത്.

രാജേഷുമായി വേര്‍പിരിഞ്ഞ് മറ്റൊരു വീട്ടിലാണ് വിനയ രണ്ടു മക്കളുമായി താമസിച്ചിരുന്നത്. ഇവിടെ രാജേഷ് എത്തി വഴക്കുണ്ടാക്കുന്നത് പതിവാണ്. സംഭവ ദിവസവും വീട്ടിലെത്തിയ രാജേഷ് വാക്കേറ്റത്തിനിടയില്‍ ഭാര്യയെ തടഞ്ഞുവെച്ച് വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു. തലയില്‍ വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിലാണ്. അമ്മയെ ആക്രമിക്കുന്നത് തടയാനെത്തിയപ്പോഴാണ് മകന്റെ കഴുത്തിനും വെട്ടേറ്റത്. ഇരുവരും പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയില്‍നിന്നും പോലീസ് മൊഴിയെടുത്തു. കൊല്ലാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമമായിരുന്നുവെന്നാണ് യുവതി പോലീസിന് മൊഴി നല്‍കിയത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് രാജേഷിനെ പയ്യന്നൂര്‍ പോലീസ് രാജേഷിനെ അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമത്തിനൊപ്പം ബാലാവകാശ സംരക്ഷണ നിയമ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top