രാമക്ഷേത്രത്തില്‍ പോകുമെന്ന് ഹര്‍ഭജന്‍ സിങ്; ക്ഷേത്രം നിര്‍മ്മിക്കപ്പെടുന്നത് ഭാഗ്യമാണെന്നും ആംആദ്മി എംപി

ന്യൂഡൽഹി: മറ്റുള്ളവര്‍ എന്തു ചെയ്യുന്നു എന്നത് പ്രശ്‌നമല്ലെന്നും താന്‍ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുമെന്നും മുന്‍ ക്രിക്കറ്റ് താരവും ആം ആദ്മി പാര്‍ട്ടി എംപിയുമായ ഹര്‍ഭജന്‍ സിങ്. മറ്റ് പാര്‍ട്ടികള്‍ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുമോ ഇല്ലയോ എന്നത് തന്നെ ബാധിക്കുന്ന വിഷയമല്ലെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

“രാഷ്ട്രീയക്കാര്‍ പറയുന്ന കാര്യങ്ങള്‍ മറ്റൊരു വിഷയമാണ്. എന്നാല്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടക്കുന്നു എന്നതാണ് പ്രധാനം. നമ്മള്‍ ജീവിക്കുന്ന കാലത്ത് ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെടുന്നത് നമ്മുടെ ഭാഗ്യമാണ്. അതുകൊണ്ട് എല്ലാവരും അവിടെ പോയി അനുഗ്രഹം വാങ്ങണം. ആരൊക്കെ അവിടെ പോയാലും ഇല്ലെങ്കിലും എനിക്ക് ശ്രീരാമനില്‍ വിശ്വാസമുണ്ടെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്ക് ഉറച്ച വിശ്വാസമുണ്ട്, ഞാന്‍ അവിടെ പോകും.” ഏത് പാര്‍ട്ടി അവിടെ പോയാലും ഇല്ലെങ്കിലും ഇത് തന്റെ നിലപാടാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

“ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ ശ്രീരാമനില്‍ വിശ്വസിക്കുന്നു. ഞാന്‍ തീര്‍ച്ചയായും പോകും. കോണ്‍ഗ്രസിന് പോകണമെങ്കില്‍ പോകാം. അവര്‍ക്ക് പോകാന്‍ താല്‍പ്പര്യമില്ലെങ്കില്‍, അതിനുള്ള സ്വാതന്ത്ര്യവുമുണ്ട്. മറ്റെല്ലാവര്‍ക്കും ഇത് ബാധകമാണ്. ഞാന്‍ അയോധ്യയില്‍ പോയതില്‍ ആര്‍ക്കെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അവര്‍ക്ക് എന്ത് വേണമെങ്കിലും ചെയ്യാം. എന്റെ ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ഭഗവാൻ്റെ കൃപയാലാണ്. അതിനാല്‍ ഞാന്‍ തീര്‍ച്ചയായും അവിടെ പോയി ശ്രീരാമന്റെ അനുഗ്രഹം വാങ്ങും.”

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top