എയർ ഇന്ത്യ എക്സ്പ്രസിനോട് കേന്ദ്ര വ്യോമയാന മന്ത്രാലയം റിപ്പോര്‍ട്ട് തേടി; പ്രശ്നം പരിഹരിക്കാന്‍ നിര്‍ദ്ദേശം; മുടങ്ങിയത് തൊണ്ണൂറോളം വിമാന സര്‍വീസുകള്‍

ഡൽഹി: വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയ നടപടിയില്‍ എയർ ഇന്ത്യ എക്സ്പ്രസിനോട് കേന്ദ്ര വ്യോമയാന മന്ത്രാലയം റിപ്പോര്‍ട്ട് തേടി. പ്രശ്നം ഉടൻ പരിഹരിക്കാൻ എയർലൈനിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും യാത്രക്കാർക്ക് സൗകര്യമൊരുക്കാൻ വിമാനക്കമ്പനിക്ക് നിർദേശം നൽകുകയും ചെയ്തതായി വ്യോമയാന മന്ത്രാലയ ഉദ്യോഗസ്ഥർ അറിയിച്ചു.

ഇന്നലെ രാത്രി മുതൽ ഏകദേശം തൊണ്ണൂറോളം എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകളാണ് റദ്ദാക്കിയത്. ഇതിന് പിന്നാലെയാണ് വ്യോമയാനമന്ത്രാലയത്തിന്റെ നടപടി.

കാബിൻ ക്രൂ അംഗങ്ങളുടെ മിന്നൽപ്പണിമുടക്കാണ് എയര്‍ ഇന്ത്യാ എക്സ്പ്രസിനെ വലച്ചത്. അലവൻസ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാർ കൂട്ടത്തോടെ സിക്ക് ലീവ് എടുക്കുകയും ഫോണ്‍ ഓഫാക്കി വയ്ക്കുകയും ചെയ്തു.

കാബിൻ ക്രൂ നടത്തുന്ന സമരം നിയമവിരുദ്ധമാണെന്നും എയർ ഇന്ത്യ എക്സ്പ്രസിന്റെ മാറ്റം അംഗീകരിക്കാനാവാത്തവരാണ് സമരത്തിന് പിന്നിലെന്നും അധികൃതർ ആരോപിച്ചു. യാത്രക്കാർക്ക് ടിക്കറ്റ് തുക മടക്കിനൽകുകയോ, പകരം യാത്രാ സംവിധാനം ഒരുക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top