മ്യാന്മര്‍ അതിർത്തി ഇന്ത്യ അടച്ചുപൂട്ടുന്നു; 1,643 കിലോമീറ്റര്‍ വേലികെട്ടാന്‍ ചെലവിടുന്നത് 31,000 കോടി

മ്യാന്മറുമായുള്ള അതിര്‍ത്തി ഇന്ത്യ വേലികെട്ടി അടയ്ക്കുന്നു. 1,643 കിലോമീറ്റര്‍ നീളത്തിലാണ് വേലികെട്ടുക. 31,000 കോടി രൂപയാണ് ചെലവ് എന്നാണ് കണക്ക്. അനധികൃത ആയുധക്കടത്ത്, മയക്കുമരുന്ന് കടത്ത് എന്നിവയുടെ പേരില്‍ കുപ്രസിദ്ധി നേടിയ അതിര്‍ത്തിയാണിത്‌. പദ്ധതിക്ക് സുരക്ഷ സംബന്ധിച്ച മന്ത്രിസഭാ സമിതി അംഗീകാരം നല്‍കി. മണിപ്പൂർ, മിസോറാം, നാഗാലാൻഡ്, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിലൂടെയാണ് അതിർത്തി കടന്നുപോകുന്നത്.

ഇതുവരെ 30 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ വേലി നിര്‍മ്മാണം പൂര്‍ത്തിയായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചിരുന്നു. തുറന്നുകിടക്കുന്ന ഈ അതിര്‍ത്തി മണിപ്പുര്‍ വംശീയ കലാപത്തിന്റെ മൂലകാരണമെന്നാണ് അദ്ദേഹം പറഞ്ഞത്. വേലിക്കൊപ്പം റോഡുകളും ഇന്ത്യ നിര്‍മ്മിക്കും. മണിപ്പുര്‍, മിസോറാം, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളുമായാണ് മ്യാന്മര്‍ അതിര്‍ത്തി പങ്കിടുന്നത്.

ഇന്ത്യയിലേയും മ്യാന്മറിലേയും അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് രേഖകളൊന്നുമില്ലാതെ അതിര്‍ത്തിയില്‍നിന്ന് ഇരുവശത്തേക്കും 16 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ അനുമതി നല്‍കിയിരുന്ന ഇന്ത്യ-മ്യാന്മര്‍ ഫ്രീ മൂവ്‌മെന്റ് റെജിം (എഫ്.എം.ആര്‍) കേന്ദ്രസര്‍ക്കാര്‍ നേരത്തേ റദ്ദാക്കിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top