സാങ്കേതിക പ്രശ്‌നം പരിഹരിച്ചു; ഇസ്രോയുടെ പിഎസ്എല്‍വി-സി59 വിക്ഷേപണം ഇന്ന്

സാങ്കേതിക പ്രശനത്തെ തുടര്‍ന്ന് മാറ്റിവച്ച ഇസ്രോയുടെ ചരിത്ര ദൗത്യം ഇന്ന്. ഇസ്രോയുടെ കൊമേഴ്സ്യല്‍ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യാ ലിമിറ്റഡും (എന്‍എസ്‌ഐഎല്‍) യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും (ഇഎസ്എ) സഹകരിച്ചുള്ള പ്രോബ-3 ദൗത്യമാണ് ഇന്ന് നടക്കുക. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സ്റ്റേഷനില്‍ വൈകുന്നേരം 4.04ന് പിഎസ്എല്‍വി-സി59 വിക്ഷേപിക്കുക.
സൂര്യനെ കുറിച്ചുള്ള പഠനമാണ് പ്രോബ-3യുടെ ലക്ഷ്യം. സൂര്യന്റെ അന്തരീക്ഷത്തില്‍ ഏറ്റവും ബാഹ്യഭാഗത്തുള്ള ചൂടേറിയ കൊറോണയെ കുറിച്ചാകും ദൗത്യത്തിലെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങള്‍ പഠിക്കുക. കൊറോണഗ്രാഫ്, ഒക്യുല്‍റ്റര്‍ എന്നിങ്ങനെയാണ് കൃത്രിമ ഉപഗ്രഹങ്ങള്‍ക്ക് പേരിട്ടിരിക്കുന്നത്. നിശ്ചിത ഉയരത്തില്‍ ഒരു പേടകത്തിന് മുന്നില്‍ മറ്റൊരു പേടകം വരുന്ന തരത്തില്‍ പ്രത്യേകമായി വിന്യസിച്ച് കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ചാകും പഠനം നടത്തുക.
ഇന്നലെ നടക്കേണ്ടിയിരുന്ന വിക്ഷേപണം കൗണ്ട്ഡൗണ്‍ അവസാനിക്കാന്‍ 43 മിനുട്ടും 50 സെക്കന്‍ഡും ബാക്കിനില്‍ക്കെ സാങ്കേതിക പ്രശ്‌നം കണ്ടെത്തിയതിനെ തുടര്‍ന്ന് മാറ്റിയിരുന്നു. ഇരട്ട ഉപഗ്രഹങ്ങളിലെ കൊറോണോഗ്രാഫ് പേടകത്തിലാണ് അവസാന മണിക്കൂറില്‍ പ്രശ്‌നം കണ്ടെത്തിയത്. പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തിനകത്തെ ഭ്രമണപഥ നിയന്ത്രണ സംവിധാനത്തിലായിരുന്നു പ്രശ്നം. ഇത് പരിഹരിച്ച ശേഷമാണ് ഇന്ന് വിക്ഷേപണത്തിന് തയാറെടുക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here