ജാനകിക്കാട് കൂട്ടബലാത്സംഗം: 4 പ്രതികള്‍ക്ക് ജീവപര്യന്തം, രണ്ടാം പ്രതിക്ക് 30 വര്‍ഷം തടവ്

കോഴിക്കോട്: ജാനകിക്കാട് കൂട്ടബലാത്സംഗ കേസിലെ നാല് പ്രതികള്‍ക്ക് ജീവപര്യന്തം വിധിച്ച് കോടതി. രണ്ടാം പ്രതി ഷിബുവിന് മുപ്പത് വര്‍ഷം തടവ്. ഒന്ന്, മൂന്ന്, നാല്, അഞ്ച് പ്രതികള്‍ക്കാണ് ജീവപര്യന്തം. നാദാപുരം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കുറ്റ്യാടി സ്വദേശികളായ സായുജ്, ഷിബു, രാഹുല്‍, അക്ഷയ് എന്നിവരാണ് കേസിലെ പ്രതികള്‍.

2021 സെപ്റ്റംബറിലായിരുന്നു സംഭവം. കേസിലെ ഒന്നാം പ്രതി സായുജ്, പ്ലസ്‌ടു വിദ്യാര്‍ഥിനിയായ ദളിത്‌ പെണ്‍കുട്ടിയെ പ്രണയം നടിച്ച് ജാനകിക്കാട്ടിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ജ്യൂസില്‍ ലഹരി കലര്‍ത്തി നല്‍കി മറ്റു മൂന്ന് പ്രതികളും ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തുകയായിരുന്നു. പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ കുറ്റ്യാടി പോലീസാണ് കേസ് എടുത്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top