സഹപാഠിയുമായുള്ള പ്രണയത്തിന് എതിര്; ഭര്‍ത്താവിനെ കൊന്നത് മിനി നമ്പ്യാരുടെ ഗൂഢാലോചന; റിമാന്‍ഡില്‍

കൈതപ്രത്ത് ബിജെപി പ്രാദേശിക പ്രവര്‍ത്തകനായ ഓട്ടോറിക്ഷാ ഡ്രൈവര്‍ കെകെ രാധാകൃഷ്ണന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ ട്വിസ്റ്റ്. കേസില്‍ രാധാകൃഷ്ണന്റെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി നേതാവായ മിനി നമ്പ്യാരെയാണ് ഗൂഡാലോചന കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. സഹപാഠിയുമായുള്ള പ്രണത്തിന് തടസമായതോടെയാണ് രാധാകൃഷ്ണനെ കൊന്നതെന്നാണ് പോലീസ് കണ്ടെത്തല്‍
കേസിലെ ഒന്നാം പ്രതി സന്തോഷുമായി ചേര്‍ന്നാണ് മിനി ഗൂഢാലോചന നടത്തിയത്. സഹപാഠികളായ സന്തോഷും മിനിയും പൂര്‍വവിദ്യാര്‍ഥിസംഗമത്തിലാണ് വീണ്ടും കണ്ടുമുട്ടിയത്. പിന്നാലെ ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ടു. അവിവാഹിതനായ സന്തോഷുമായി മിനി അടുത്തതോടെ ഭര്‍ത്താവ് രാധാകൃഷ്ണന്‍ എതിര്‍ത്തു. പിന്നാലെ രാധാകൃഷ്ണനെ സന്തോഷ് ഭീഷണിപ്പെടുത്തി. ഇത് കേസാവുകയും പരിയാരം പൊലീസ് സ്റ്റേഷനില്‍ ഇവരെ വിളിപ്പിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.
ഇതോടെയാണ് രാധാകൃഷ്ണനെ കൊല്ലാന്‍ മിനിയും സന്തോഷും നീക്കം നടത്തിയത്. നിനക്ക് മാപ്പില്ലെന്ന് ഫെയ്‌സ്ബുക്കില്‍ കുറിച്ച ശേഷമാണ് മാര്‍ച്ച് 20ന് നിര്‍മ്മാണം നടക്കുന്ന വീട്ടിലെത്തി വെടിവച്ച് കൊന്നത്. കേസില്‍ മൂന്നാം പ്രതിയാണ് മിനി. സന്തോഷിന് തോക്ക് നല്‍കിയ സിജോ ജോസഫാണ് രണ്ടാംപ്രതി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here