കളമശേരി സ്ഫോടനം: മാർട്ടിൻ റിമാൻഡിൽ; സ്വയം കേസ് വാദിക്കാമെന്ന് പ്രതി

കൊച്ചി: കളമശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിൻ റിമാൻഡിൽ. നവംബർ 29 വരെയാണ് പ്രതിയെ റിമാന്‍ഡില്‍ വിട്ടിരിക്കുന്നത്. പോലീസ് കസ്റ്റഡി ആവശ്യപ്പെടാത്ത സാഹചര്യത്തിലാണ് പ്രതിയെ റിമാൻഡ് ചെയ്തത്. കേസ് അതീവ ഗൗരവമുള്ളതാണെന്നാണ് കോടതി നിരീക്ഷണം. മാർട്ടിനെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. പ്രതിയുടെ കസ്റ്റഡി അപേക്ഷ തിരിച്ചറിയൽ പരേഡിന് ശേഷം നൽകാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. മാർട്ടിന്റെ തിരിച്ചറിയൽ പരേഡിന് കോടതി അനുമതി നൽകി.

കേസില്‍ അഭിഭാഷകന്‍റെ സേവനം വേണ്ടെന്നും കേസ് സ്വയം കേസ് വാദിക്കാമെന്നും പ്രതി കോടതിയെ അറിയിച്ചു. കോടതി പ്രതിയുടെ ആവശ്യം അംഗീകരിച്ചു. പോലീസിനെതിരെ തനിക്ക് പരാതിയില്ലെന്നും പ്രതി കോടതിൽ പറഞ്ഞു.

അത്താണിയിലെ അപ്പാർട്ട്മെൻ്റിൽ തെളിവെടുപ്പ് നടത്തിയതിന് ശേഷമാണ് ഇന്ന് പ്രതിയെ പോലീസ് കോടതിയില്‍ ഹാജരാക്കിയത്. ബോംബ് നിർമിച്ചത് പ്രതി ഒറ്റയ്ക്കാണെന്നും ഇയാള്‍ അതീവ ബുദ്ധിശാലിയാണെന്നും പോലീസ് കോടതിയെ അറിയിച്ചു. അത്താണിയിലെ അപ്പാർട്ട്മെൻ്റിൽ വെച്ചാണ് ബോംബ് ഉണ്ടാക്കിയതെന്നാണ് പ്രതിയുടെ മൊഴി.

ചെയ്ത കാര്യങ്ങൾ എന്തൊക്കെയാണെന്ന് മാര്‍ട്ടിന്‍ തന്നെ അക്കമിട്ട് പറഞ്ഞിട്ടുള്ള സാഹചര്യത്തിൽ തെളിവുകളുമായി വച്ച് അത് ഒത്തുപോകുന്നുണ്ടോ എന്നതാണ് പോലീസ് പരിശോധിക്കുന്നത്. സ്ഫോടനത്തിന് ഉപയോഗിച്ച ഐഇഡി നിർമിച്ചതിന്റെ അവശിഷ്ടങ്ങളും പെട്രോൾ സൂക്ഷിച്ച കുപ്പിയും പ്രതിയുടെ വീട്ടിൽ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top