ദേവഗൗഡയുടെ ചെറുമകന്‍ അശ്ലീല വിഡിയോ കുരുക്കിൽ; ഹാസനിലെ സ്ഥാനാര്‍ത്ഥി പ്രജ്വൽ ജർമനിയിലേക്ക് കടന്നെന്ന് സംശയം; കര്‍ണാടകയില്‍ രാഷ്ട്രീയ വിവാദം

ബെംഗളൂരു: ജെഡിഎസ് അധ്യക്ഷൻ എച്ച്‌.ഡി.ദേവഗൗഡയുടെ ചെറുമകനും ഹാസനിലെ ജെഡിഎസ് സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണ അശ്ലീല വീഡിയോ കുരുക്കില്‍. രേവണ്ണ ഉൾപ്പെട്ട അശ്ലീല വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പാർട്ടി പ്രതിരോധത്തിലായി. പ്രജ്വൽ ജർമനിയിലേക്ക് കടന്നതായാണ് സൂചന. സഖ്യകക്ഷിയായ ബിജെപിയും ഇതുവരെ പ്രതികരിച്ചിട്ടില്ല

എന്നാല്‍ പ്രതികരണവുമായി പ്രജ്വലിന്റെ പിതൃസഹോദരനും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ പ്രത്യേക അന്വേഷണ സംഘം അദ്ദേഹത്തെ തിരിച്ചെത്തിക്കുമെന്നായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം. പാർട്ടിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹാസൻ മണ്ഡലത്തിൽ വോട്ടെടുപ്പ് നടന്ന ഏപ്രിൽ 26നു രണ്ടു ദിവസം മുൻപാണ് പ്രജ്വലിന്റേതെന്ന പേരിൽ‌ അശ്ലീല വിഡിയോകൾ പ്രചരിച്ചത്. വിഡിയോകൾ മോർഫ് ചെയ്തതാണെന്നാണ് ജെഡിഎസിന്റെ വാദം. ഏപ്രിൽ 25ന് വനിതാ കമ്മിഷൻ അധ്യക്ഷ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ഇതു സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിടണമെന്ന് അഭ്യർഥിച്ചു. വിഡിയോകൾ മോർഫ് ചെയ്തതാണെന്നാണ് ജെഡിഎസിന്റെ വാദം. വിഡിയോ വ്യാജമാണെന്ന് ചൂണ്ടിക്കാണിച്ച് പ്രജ്വലിന്റെ പോളിങ് ഏജന്റ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ജെഡ‍ിഎസിന്റെ ശക്തികേന്ദ്രമായ ഹാസനിലെ സിറ്റിങ് എംപിയാണ് 33 വയസ്സുകാരനായ പ്രജ്വൽ രേവണ്ണ. 2019 ലോക്സഭാ തിരഞ്ഞെടുപ്പിലാണ് പ്രജ്വൽ ആദ്യമായി ഇവിടെനിന്നു വിജയിച്ചത്. 2004 മുതൽ 2019 വരെ എച്ച്.ഡി.ദേവഗൗഡയാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top