സി.എം.ഇബ്രാഹിമിനെ നീക്കി; കുമാരസ്വാമി കര്‍ണാടക ജെഡിഎസ് അധ്യക്ഷന്‍

ഡല്‍ഹി: ജനതാദള്‍ (എസ്) കര്‍ണാടക അധ്യക്ഷ സ്ഥാനത്ത് നിന്നും സി.എം. ഇബ്രാഹിമിനെ നീക്കി. എന്‍ഡിഎ സഖ്യത്തില്‍ ജെഡിഎസ് ചേര്‍ന്നതിനെ രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് നടപടി. ദേവഗൗഡയുടെ മകനും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമിയെ അധ്യക്ഷനായി തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. പാര്‍ട്ടി ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവഗൗഡയാണ് നടപടി പ്രഖ്യാപിച്ചത്.

പാര്‍ട്ടിയുടെ കര്‍ണാടക ഘടകം ഭാരവാഹികളെ പിരിച്ചുവിട്ടതായും തന്റെ നേതൃത്വത്തില്‍ ഒരു അഡ്‌ഹോക് കമ്മിറ്റി നിലവില്‍ വന്നതായും എച്ച്.ഡി.കുമാരസ്വാമി അറിയിച്ചു. പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിനുള്ള നടപടിയുടെ ഭാഗമാണിതെന്നും കുമാരസ്വാമി വ്യക്തമാക്കി.

യഥാര്‍ത്ഥ ജെഡിഎസ് 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിക്ക് പിന്തുണ നല്‍കുമെന്ന് കഴിഞ്ഞ ദിവസം സി.എം.ഇബ്രാഹിം പറഞ്ഞിരുന്നു. കുമാരസ്വാമിയേയും മകനേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്നുള്ള സി.എം.ഇബ്രാഹിമിന്റെ പേരിലുള്ള കത്തും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ ഇത് തന്റെ കത്തല്ലെന്ന് കാണിച്ച് അദ്ദേഹം രംഗത്ത് വന്നിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top