മൈസൂരുവിലേക്ക് 20 എംഎല്‍എമാരെയും കൂട്ടി ബസില്‍ യാത്രയ്ക്ക് മന്ത്രി; ഇടപെട്ട് തടഞ്ഞ് ഹൈക്കമാന്‍ഡ്; കര്‍ണാടകയില്‍ രാഷ്ട്രീയ അഭ്യൂഹം

ബെംഗളൂരു: 20 എംഎല്‍എമാരുമായി ബസില്‍ മൈസുരുവിലേക്ക് പോകാനുള്ള കര്‍ണാടക മന്ത്രിയുടെ നീക്കം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെട്ട് തടഞ്ഞു. യാത്ര രാഷ്ട്രീയ രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്ക് കാരണമായതോടെയാണ് ഹൈക്കമാന്‍ഡ് ഇടപെട്ടത്. പൊതുമരാമത്ത് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സതീഷ് ജാര്‍ക്കിഹോളിയാണ് കിത്തൂര്‍, മധ്യ കര്‍ണാടക മേഖലയില്‍നിന്നുള്ള എംഎല്‍എമാരുമായി മൈസുരുവിലേക്ക് പോകാന്‍ ശ്രമിച്ചത്. കര്‍ണാടക ചുമതല വഹിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാലയാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശപ്രകാരം ഇടപെട്ടത്. കര്‍ണാടക പിസിസി വര്‍ക്കിങ് പ്രസിഡന്റാണ് സതീഷ് ജാര്‍ക്കിഹോളി.

എംഎല്‍എമാര്‍ കൂട്ടത്തോടെ യാത്ര പോവുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് രണ്‍ദീപ് സുര്‍ജേവാല അറിയിച്ചത്. ഇത്തരമൊരു നീക്കം പ്രതിപക്ഷത്തിന് സര്‍ക്കാരിനെ ആക്രമിക്കാനുള്ള വടി നല്‍കലാവുമെന്നും സുര്‍ജേവാല ജാര്‍ക്കിഹോളിയോട് പറഞ്ഞു. എംഎല്‍എമാര്‍ ഒരു യാത്രപോകണമെന്ന് പറഞ്ഞുവെന്നും അതിനാലാണ് മൈസൂരുവിലേക്ക് കൊണ്ടുപോകാന്‍ തയ്യാറായതെന്നും പിന്നീട് ജാര്‍ക്കിഹോളി പറഞ്ഞു. സംഭവത്തിന് രാഷ്ട്രീയ മാനങ്ങളില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

അതേസമയം, ബെലഗാവി, ചിക്കോഡി ലോക്‌സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ ജാര്‍ക്കിഹോളിക്ക് അസംതൃപ്തിയുണ്ടെന്ന് സൂചനകളുണ്ട്. പാര്‍ട്ടി ഹൈക്കമാന്‍ഡിന് ഒരു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും വിലയിരുത്തപ്പെടുന്നു. ബെലഗാവിയില്‍ മകനേയോ മകളേയോ സ്ഥാനാര്‍ഥിയാക്കാന്‍ സതീഷ് ജാര്‍ക്കിഹോളി ചരടുവലികള്‍ നടത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top