ഏപ്രിൽ- മേയ് മാസങ്ങളിൽ വൈദ്യുതിനിയന്ത്രണം വന്നേക്കും; കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കഴിയില്ല; ബോർഡിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷം

തിരുവനന്തപുരം: വൈദ്യുതിബോർഡ് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കെ ഏപ്രിൽ- മേയ് മാസങ്ങളിൽ വൈദ്യുതിനിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. ബോര്‍ഡിലെ പ്രതിസന്ധി കാരണം വിലകൂടിയ വൈദ്യുതി വാങ്ങി ക്ഷാമം പരിഹരിക്കാനാവാത്ത സ്ഥിതിയിലാണ്. വൈദ്യുതി ഉപഭോഗം വൻതോതിൽ കൂടുന്നതും കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടാനില്ലാത്തതും കുടിശ്ശിക പെരുകുന്നതുമാണ് ബോർഡിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുന്നത്.

കുറഞ്ഞവിലയ്ക്ക് വൈദ്യുതി ലഭിച്ചുകൊണ്ടിരുന്ന ദീര്‍ഘകാല കരാറുകൾ റെഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയത് പുനഃസ്ഥാപിച്ചെങ്കിലും ഈ കരാര്‍ വഴി വൈദ്യുതി കിട്ടുന്നില്ല. ഫെബ്രുവരിവരെ 230 കോടി യൂണിറ്റ് ശരാശരി 5.35 രൂപയ്ക്ക് വാങ്ങിയതിന് 1000 കോടിയിലധികം ചെലവായി. ഇതിൽ 250 കോടി രൂപ അധിക ബാധ്യതയാണ്. പെന്‍ഷനും മറ്റ് ചിലവുകള്‍ക്കുമായി ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷനിൽനിന്ന് 500 കോടി രൂപ വായ്പയെടുക്കേണ്ടിവന്നു. മാർച്ചിലെ ആദ്യആഴ്ച വൈദ്യുതിവാങ്ങാൻ 200 കോടി രൂപ വേണം. ഇതിനും വായ്പയെടുക്കേണ്ടിവരും.

വൈദ്യുതിബിൽ കുടിശ്ശിക 5000 കോടി കടന്നു. ഇതിൽ 3500 കോടി രൂപ സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങൾ നൽകേണ്ടതാണ്. ജല അതോറിറ്റിമാത്രം 3000 കോടി രൂപയിലേറെ നൽകാനുണ്ട്. ജലഅതോറിറ്റി ഉൾപ്പെടെയുള്ള സർക്കാർസ്ഥാപനങ്ങളുടെ കുടിശ്ശിക ലഭിക്കാതെ ഇനി ഒരിഞ്ചുപോലും മുന്നോട്ടുപോകാനാവില്ലെന്ന് വൈദ്യുതി ബോർഡ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top