ഹയർ സെക്കൻഡറി പരീക്ഷയില്‍ 78.69% വിജയം; ആൺകുട്ടികളേക്കാൾ നേട്ടം കൊയ്ത് പെണ്‍കുട്ടികള്‍; 2,94,888 പേര്‍ക്ക് ഉപരിപഠനത്തിന് യോഗ്യത

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 78.69 ശതമാനമാണ് ഹയർസെക്കൻഡറി വിജയം. 2,94,888 വിദ്യാർഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. കഴിഞ്ഞ വർഷത്തെ വിജയ ശതമാനത്തെ അപേക്ഷിച്ച് 4.26 ശതമാനം കുറവുണ്ട്. 39,242 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ഇതിൽ 29,718 പേർ പെൺകുട്ടികളാണ്. ആൺകുട്ടികളേക്കാൾ മൂന്നിരട്ടി ഫുൾ എ പ്ലസ് ആണ് പെൺകുട്ടികൾ നേടിയത്. വിജയശതമാനം കൂടുതല്‍ എറണാകുളം ജില്ലയിലും (84.12%) കുറവ് വയനാട്ടിലുമാണ് (72.13%).

63 സ്കൂളുകളില്‍ 100% വിജയം നേടി. ഏഴ് സര്‍ക്കാര്‍ സ്കൂളുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഈ വിഷയത്തില്‍ പ്രാഥമിക പരിശോധന നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. വിഎച്ച്എസ്ഇ പരീക്ഷയില്‍ 71.42ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം 78.39 ആയിരുന്നു വിജയശതമാനം. 6.97 ശതമാനത്തിന്‍റെ കുറവാണ് ഉണ്ടായത്. ജൂണ്‍ 2 മുതലാണ്‌ സേ പരീക്ഷ.

4,14,159 വിദ്യാര്‍ത്ഥികളാണ് ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷം പരീക്ഷ എഴുതിയത്. രണ്ടാം വര്‍ഷം പരീക്ഷ എഴുതിയത് 4,41,213 വിദ്യാര്‍ത്ഥികളുമാണ്. ഹയർ സെക്കൻഡറിയിൽ മൊത്തം 77 ക്യാമ്പുകളാണ് ഉണ്ടായിരുന്നത്. മൊത്തം 25000ത്തോളം അധ്യാപകരാണ് മൂല്യനിർണയ ക്യാമ്പിൽ പങ്കെടുത്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top