കേരളത്തിന്റെ സ്വന്തം വൈൻ ‘നിള’ 2 മാസത്തിനകം; കാര്‍ഷിക സര്‍വകലാശാല വൈനിന് അനുമതിയായി

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം വൈൻ രണ്ടു മാസത്തിനകം ബിവറേജസ് ഔട്ട്ലെറ്റുകൾ വഴി വിപണിയിലേക്ക്. വിവിധ പഴവർഗ്ഗങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈനിന് ‘നിള’ എന്നാണ് പേരിട്ടിരിക്കുന്നത്. കാര്‍ഷിക സർവകലാശാലയ്ക്ക് ഉത്പാദനത്തിനും വില്പനയ്‌ക്കുമുള്ള എക്സൈസ് ലൈസൻസ് ലഭിച്ചു. വാഴപ്പഴം, കശുമാങ്ങ, പൈനാപ്പിൾ എന്നിവയിൽ നിന്നാണ് നിര്‍മ്മിക്കുന്നത്.

കർണാടക സർക്കാരിന്റെ ഗ്രേപ്പ് ആൻഡ് വൈൻ ബോർഡിന്റെയും ഇന്ത്യയിലെ മുൻനിര വൈൻ ഉത്പാദകരായ നാസിക്കിലെ സുല വൈൻ യാർഡിന്റെയും അംഗീകാരവും ഒപ്പം ലഭിച്ചു. സർവകലാശാലയുടെ അഗ്രിക്കൾച്ചർ കോളേജിന് കീഴിലുള്ള പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്മെന്റ് വിഭാഗമാണ് നിർമ്മിക്കുന്നത്.

ഒരു ബാച്ചിൽ 125 ലിറ്റർ ഉത്പാദിപ്പിക്കാനാവും. ഒരു മാസം പഴച്ചാർ പുളിപ്പിക്കുന്നതിനും 6 മാസം പാകപ്പെടുത്തുന്നതിനും വേണം. വാഴപ്പഴം, പൈനാപ്പിൾ, കശുമാങ്ങ തുടങ്ങിയവയില്‍ ഗണ്യമായ ഒരുഭാഗം കേടായി നശിക്കുന്നതിന് പരിഹാരം കാണാന്‍ വൈന്‍ നിര്‍മ്മാണം വഴി കഴിയും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top