കേരളവര്‍മ്മയിലെ റീ കൗണ്ടിം​ഗിലും എസ്എഫ്ഐക്ക് വിജയം; ചെയര്‍മാന്‍ സ്ഥാനാര്‍ഥി അനിരുദ്ധന്‍റെ വിജയം 3 വോട്ടുകള്‍ക്ക്

തൃശ്ശൂര്‍: കേരളവര്‍മ്മ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള റീ കൗണ്ടിം​ഗിൽ എസ്എഫ്ഐ സ്ഥാനാർത്ഥി കെ.എസ്.അനിരുദ്ധന് വിജയം. ഫോട്ടോഫിനിഷിലേക്ക് നീങ്ങിയ അവസാന നിമിഷത്തിലാണ് 3 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ അനിരുദ്ധൻ ജയിച്ചത്. അനിരുദ്ധന് 892 വോട്ടും കെഎസ് യുവിന്റെ എസ്.ശ്രീക്കുട്ടന് 889 വോട്ടുകളുമാണ് ലഭിച്ചത്. കോളേജ് യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പ് വിവാദമായതോടെ ഹൈക്കോടതി ഉത്തരവിട്ട റീ കൗണ്ടിംഗാണ് ഇന്ന് നടന്നത്. റീകൗണ്ടിങ്ങിൽ അനിരുദ്ധന്‍റെ ലീഡ് മൂന്നു വോട്ടായി കുറഞ്ഞു

ഒരു വോട്ടിന് ജയിച്ചിട്ടും മാനദണ്ഡങ്ങള്‍ പാലിക്കാതെ റീ കൗണ്ടിംഗ് നടത്തി എസ്എഫ്‌ഐ സ്ഥാനാർത്ഥി കെ.എസ്. അനിരുദ്ധനെ 10 വോട്ടിന് വിജയിയായി പ്രഖ്യാപിച്ചെന്നാണ് ശ്രീക്കുട്ടന്‍റെ പരാതി. എസ്എഫ്ഐ സ്ഥാനാർഥിയുടെ വിജയം റദ്ദാക്കിയ കോടതി അസാധുവോട്ടുകളടക്കം കൂട്ടിച്ചേർത്ത് എണ്ണിയതില്‍ അപാകതയുണ്ടെന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഇന്ന് വീണ്ടും റീ കൗണ്ടിംഗ് നടന്നത്.

വോട്ടെണ്ണൽ നടപടികൾ പൂർണമായും വീഡിയോയിൽ പകർത്തിയിരുന്നു. ട്രഷറി ലോക്കറിൽ ആയിരുന്ന ബാലറ്റുകൾ കഴിഞ്ഞ ദിവസം കോളേജിലെ സ്ട്രോങ്ങ്‌ റൂമിലെ ലോക്കറിലേക്ക് മാറ്റിയിരുന്നു. രാവിലെ സ്ഥാനാർഥികളുടെയും പ്രതിനിധികളുടെയും സാനിധ്യത്തില്‍ തുറന്ന് വോട്ടെണ്ണല്‍ സ്ഥലത്തേക്ക് എത്തിക്കുകയായിരുന്നു.

ചെയര്‍മാന്‍ സ്ഥാനത്തേക്ക് എസ്എഫ്ഐ, കെഎസ് യു, എബിവിപി, എഐഎസ്എഫ് സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. കഴിഞ്ഞ മാസം ഒന്നിനായിരുന്നു തിരഞ്ഞെടുപ്പ്. 896 വോട്ട് ശ്രീക്കുട്ടന് ലഭിച്ചപ്പോള്‍ അനിരുദ്ധന് 895 വോട്ട് ലഭിച്ചു. എസ്എഫ്ഐയുടെ ആവശ്യപ്രകാരം നടന്ന റീ കൗണ്ടിംഗാണ് വിവാദമായത്. വൈകിട്ട് ആറിന് തുടങ്ങിയ വോട്ടെണ്ണല്‍ പൂര്‍ത്തിയായത് രാത്രി 12-നായിരുന്നു. തുടര്‍ന്ന് 11 വോട്ടിന് അനിരുദ്ധന്‍ വിജയിച്ചതായി പ്രഖ്യാപിച്ചു. ഇതോടെ വിവാദത്തിന് തുടക്കവും കോടതിയുടെ തീര്‍പ്പ്‌ വരുകയും ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top