തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തി; ആരോഗ്യനില തൃപ്തികരം; പോലീസ് നടത്തിയത് 20 മണിക്കൂറോളമുള്ള തിരച്ചില്‍

തിരുവനന്തപുരം: പേട്ടയിൽ കാണാതായ നാടോടി ദമ്പതിമാരുടെ കുട്ടിയെ കണ്ടെത്തി. കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപം ഉപേക്ഷിച്ച നിലയിലാണ് രണ്ട് വയസുകാരിയെ കണ്ടെത്തിയത്. ഇരുപത് മണിക്കൂറിലധികമുള്ള തിരച്ചിലിന് ശേഷമാണ് കണ്ടെത്തല്‍.

കൊച്ചുവേളി സ്റ്റേഷന് സമീപമുള്ള ഓടയ്ക്ക് അടുത്താണ് കുട്ടിയെ കണ്ടത്. വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റി. പോലീസ് വ്യാപകമായി തിരച്ചില്‍ തുടങ്ങിയതിനാല്‍ തട്ടിക്കൊണ്ട് പോയവര്‍ ഉപേക്ഷിച്ചതാകാനാണ് സാധ്യത.

കുട്ടിയെ ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്ക് കൊണ്ട് പോകുകയാണെന്ന് ഡിസിപി നിധിൻ രാജ് പറഞ്ഞു. എങ്ങനെ അവിടെയെത്തി എന്നതിനെ കുറിച്ച് പിന്നീട് വിശദീകരിക്കും. മെഡിക്കൽ പരിശോധന കഴിഞ്ഞ് ബാക്കി കാര്യങ്ങള്‍ പറയാമെന്ന് ഡിസിപി പറഞ്ഞു.

സിസിടിവി ദൃശ്യം കേന്ദ്രീകരിച്ചും പരിസരം കേന്ദ്രീകരിച്ചുള്ള കഠിന യത്നമാണ് പോലീസ് നടത്തിയത്. കുട്ടിയെ സ്കൂട്ടറിൽ കൊണ്ടുപോകുന്നത് കണ്ടതായി ഇഞ്ചക്കലിലുള്ള ഹോട്ടൽ മാനേജര്‍ സ്റ്റേഷനിലെത്തി വിവരം കൈമാറിയിരുന്നു. പ്രായമായ ഒരാളും യുവാവും ചേർന്ന് കുട്ടിയെ സ്കൂട്ടറിന് നടുക്കിരുത്തി കൊണ്ടുപോകുന്നത് കണ്ടെന്നാണ് ഇയാൾ പോലീസിൽ അറിയിച്ചത്. രാത്രി 12.30 ഓടെയാണ് സംഭവം എന്നാണ് പറഞ്ഞത്. ഇതോടെ ആ ഭാഗത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top