പ്ലസ്‌ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്: സുഹൃത്തും പ്രതിയുമായ സഫര്‍ ഷാ കുറ്റക്കാരന്‍

കൊച്ചി: 17 വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി സഫര്‍ ഷാ കുറ്റക്കാരനെന്ന് എറണാകുളം പോക്സോ കോടതി. ശിക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് പ്രഖ്യാപിക്കും. കൊലപാതകം, ബലാല്‍സംഗം, പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി, തെളിവു നശിപ്പിക്കല്‍ എന്നിവ തെളിഞ്ഞിട്ടുണ്ട്.

2020 ജനുവരി 7നാണ് സംഭവം. അതിരപ്പള്ളി വരെ പോയി വരാം എന്ന് പറഞ്ഞ് പ്ലസ്‌ടു വിദ്യാര്‍ഥിനിയെ പ്രതി കാറില്‍ കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ നെഞ്ചില്‍ ആഴത്തില്‍ നാലു മുറിവുകളും ദേഹത്ത് വലുതും ചെറുതുമായ ഇരുപതിലധികം മുറിവുകളുമുണ്ടായിരുന്നു. കാറില്‍ വെച്ച് കൊലപ്പെടുത്തിയ ശേഷം തോട്ടത്തില്‍ തള്ളുകയായിരുന്നു. പ്രണയം നിരസിച്ചതിനാലാണ് കൊലപ്പെടുത്തിയതെന്ന് തെളിവെടുപ്പിനിടെ പ്രതി പോലീസിനോട് പറഞ്ഞു. സഫറും വിദ്യാര്‍ഥിനിയും മുന്‍പ് അടുപ്പത്തിയായിരുന്നു. കൊല്ലപ്പെടുമ്പോള്‍ വിദ്യാര്‍ഥിനി നാല് മാസം ഗര്‍ഭിണിയായിരുന്നു.

ആലുവ സ്വദേശിയായ വിദ്യാര്‍ഥിനിയെ കൊച്ചിയിലെ സ്കൂളില്‍ നിന്ന് ഉച്ചയോടെയാണ് കാണാതായെന്ന വിവരം അറിഞ്ഞത്. വിദ്യാര്‍ഥിനി തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് പിതാവ് സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഉടന്‍ പോലീസ് കേസെടുക്കുകയും മറ്റു സ്റ്റേഷനുകള്‍ക്ക് വിവരം നല്‍കുകയും ചെയ്തു.

അതേസമയം, സര്‍വീസ് ചെയ്യാനെത്തിയ കാര്‍ മോഷണം പോയതായി സഫര്‍ ജോലി ചെയ്യുന്ന എറണാകുളം മരടിലെ സര്‍വീസ് സ്റ്റേഷന്‍ അധികൃതര്‍ മരട് പോലീസിനു പരാതി നല്‍കിയിരുന്നു. സഫറിന്റെ മൊബൈല്‍ ലൊക്കേഷന്‍ വെച്ച് പിന്തുടര്‍ന്ന പോലീസ് കാണാതായ കാര്‍ മലക്കപ്പാറ ചെക്ക്‌പോസ്റ്റ് കടന്നു തമിഴ്നാട്ടിലേക്ക് പോയതായി കണ്ടു. വാല്‍പ്പാറ ചെക്ക്പോസ്റ്റിലും പോലീസിനും വിവരം നല്‍കി. ചെക്ക്പോസ്റ്റ് എത്തുന്നതിനു മുന്‍പേ കാര്‍ പോലീസ് തടഞ്ഞു. കാറില്‍ പെണ്‍കുട്ടിയെ കണ്ടില്ലെങ്കിലും രക്തക്കറകള്‍ കണ്ടെത്തിയതോടെ സഫറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നാലു മണിക്കൂര്‍ നീണ്ട തിരച്ചിലിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top