ഓംപ്രകാശ് താമസിച്ചിരുന്ന മുറിയില്‍ രാസലഹരിയുടെ സാന്നിധ്യം; ശ്രീനാഥ് ഭാസിയേയും പ്രയാഗ മാര്‍ട്ടിനേയും ചോദ്യം ചെയ്യും

കൊച്ചിയിലെ ലഹരിക്കേസില്‍ നിര്‍ണായക തെളിവ് കണ്ടെത്തി പോലീസ്. ലഹരി ഇടപാട് നടത്തിയ കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശ് താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ നിന്നും രാസലഹരിയുടെ സാന്നിധ്യം കണ്ടെത്തി. സിറ്റി പോലീസ് കമ്മിഷണര്‍ പുട്ട വിമാലാദിത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫോറന്‍സിക് പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇതിന്റെ സാമ്പിള്‍ ശാസ്ത്രീയ പരിശോധനക്ക് അയച്ചിട്ടുണ്ട്. അത് ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓംപ്രകാശിന്റെ റൂമിലെത്തിയ സിനിമാ തരാങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരെ ചോദ്യം ചെയ്യുമെന്നും കമ്മിഷണര്‍ പറഞ്ഞു. ഇവര്‍ക്ക് നോട്ടീസ് നല്‍കി വിളിച്ചു വരുത്താനാണ് തീരുമാനം. സിനിമാ താരങ്ങള്‍ എന്തിനാണ് ഹോട്ടല്‍ മുറിയിലെത്തിയത് എന്ന് കണ്ടെത്താനാണ് പോലീസ് ശ്രമം.

ഹോട്ടല്‍ മുറിയില്‍ നിന്ന് നേരത്തെ കൊക്കെയ്ന്‍ കണ്ടെത്തിയിരുന്നു. ഇതുകൂടാതെയാണ് രാസലഹരിയുടെ സാന്നിധ്യവും കണ്ടത്തിയത്. ഇതോടെ നേരത്തെ അറസ്റ്റിലായ ഓംപ്രകാശ്, ഷിഹാസ് എന്നിവര്‍ക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഞായറാഴ്ചയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ പോലീസ് റെയ്ഡ് നടത്തിയത്. കൊക്കെയ്‌നും എട്ടു ലിറ്ററോളം മദ്യവും കണ്ടെത്തിയത്. ഈ കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് സിനിമാ താരങ്ങള്‍ മുറിയിലെത്തിയതായി പോലീസ് വ്യക്തമാക്കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top