ഓയൂര്‍ പ്രതികള്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലേക്ക്; ഇനി തുടര്‍ ചോദ്യം ചെയ്യലും തെളിവെടുപ്പും

കൊല്ലം: ഓയൂരില്‍ നിന്നും ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളെ നാളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ നൽകിയേക്കും. കഴിഞ്ഞ ദിവസമാണ് അന്വേഷണം ലോക്കല്‍ പോലീസില്‍ നിന്നും മാറ്റി ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തിന് നല്‍കിയത്.

പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (52), ഭാര്യ എം.ആർ.അനിതാകുമാരി (45), മകൾ പി.അനുപമ (20) എന്നിവരെ തുടർ ചോദ്യംചെയ്യലിനും തെളിവെടുപ്പിനും വിധേയരാക്കും. കുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. യുട്യൂബറായ അനുപമയ്ക്ക് ആർട്ടിഫിഷൽ ഇന്റലിജൻസിൽ നല്ല സാങ്കേതിക പരിജ്ഞാനം ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.

കൃത്രിമമായി ദൃശ്യങ്ങൾ ചമച്ചു പിടിക്കപ്പെട്ടതോടെയാണ് യുട്യൂബിൽ നിന്നുള്ള വരുമാനം നിലച്ചത്. ഇതോടുകൂടിയാണ് മാതാപിതാക്കള്‍ പദ്ധതിയിട്ട തട്ടിക്കൊണ്ടുപോകല്‍ പദ്ധതിയില്‍ അനുപമയും പങ്കാളിയായത്. തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലുള്ള അനുപമ ആരോടും സംസാരിക്കാതെ ഒരു മൂലയില്‍ കുത്തിയിരിക്കുകയാണ് ചെയ്യുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. മറ്റൊരു സെല്ലിലുള്ള അനിതാ കുമാരി ജയിലിലായ ആശങ്കയൊന്നും പ്രകടിപ്പിക്കുന്നില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top