75കാരി യാചകസ്ത്രീക്ക് ക്രൂര ലൈംഗികപീഡനം; പ്രതി 33കാരൻ കൊട്ടിയത്ത് അറസ്റ്റിൽ

കൊല്ലം: കൊട്ടിയത്ത് യാചകവൃത്തി ചെയ്യുന്ന ഭിന്നശേഷിക്കാരി വൃദ്ധക്ക് ക്രൂര ലൈംഗിക പീഡനം. രണ്ടു കാലിനും രണ്ടു കൈക്കും സ്വാധീനക്കുറവുള്ള 75കാരിയാണ് അതിക്രത്തിന് ഇരയായത്. രണ്ടു ദിവസം മുങ്ങിനടന്ന പ്രതി കൊല്ലം വെളിച്ചിക്കാല സ്വദേശി റാഷിദിനെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു. 35 വയസാണ് ഇയാൾക്ക് പ്രായം.

ചോരയൊലിക്കുന്ന നിലയിൽ അർധനഗ്നയായി പുലർച്ചെ വഴിയരികിൽ ആണ് വൃദ്ധയെ കണ്ടെത്തിയത്. അർദ്ധരാത്രി ഇവരെ ഒരാൾ പെട്ടി ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ട് പോവുന്നതായി സമീപത്തെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളിൽ നിന്ന് പോലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് പ്രതിയെ പിടികൂടിയത്. കൊട്ടിയം ജംഗ്ഷനിൽ നിന്ന് ഒരു കിലോമീറ്ററോളം മാറി ഒരു സ്ഥലത്ത് എത്തിച്ചാണ് പ്രതി അതിക്രമം നടത്തിയത് എന്ന് കൊട്ടിയം എസ്ഐ നിതിൻ നളൻ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

ഗുരുതരമായ പരിക്കുപറ്റിയ വൃദ്ധ ആശുപത്രിയിൽ ചികിത്സയിലാണ്. അതിക്രമം നടത്തിയ സ്ഥലത്ത് തെളിവെടുത്ത ശേഷം കൊട്ടിയം പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതി ഓടിച്ച വാഹനം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top