വീടാക്രമണത്തിന് പിന്നില്‍ സിപിഎം എന്ന് ഹരിഹരന്‍; അക്രമം, മാപ്പ് പറഞ്ഞാൽ തീരില്ലെന്ന മോഹനന്‍റെ പ്രസ്താവനയുടെ തുടര്‍ച്ചയെന്നും ആര്‍എംപി നേതാവ്

കോഴിക്കോട്: തന്റെ വീടിന് നേരെ ആക്രമണം നടത്തിയതിന് പിന്നില്‍ സിപിഎം ആണെന്ന് കെ.എസ്.ഹരിഹരൻ. ആക്രമണത്തിന് മുമ്പ് വീടിന് സമീപത്ത് കണ്ട കാര്‍ വടകര രജിസ്ട്രേഷനിലുള്ളതാണെന്ന് ഹരിഹരൻ പറയുന്നു. മാപ്പ് പറഞ്ഞാൽ തീരില്ലെന്ന പി.മോഹനന്‍റെ പ്രസ്താവനയുടെ തുടർച്ചയാണ് ആക്രമണമെന്നും ഹരിഹരൻ ആരോപിച്ചു. മാപ്പ് പറഞ്ഞാല്‍ തീരുന്ന പ്രശ്നമല്ലെന്നും നിയമപരമായ വഴി സ്വീകരിക്കുമെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ പ്രതികരിച്ചിരുന്നു.

ഇന്നലെ രാത്രിയാണ് ഹരിഹരന്‍റെ വീടിന് നേരെ സ്ഫോടക വസ്തു ആക്രമണമുണ്ടായത്. മതിലില്‍ തട്ടി പൊട്ടി തെറിച്ചുപോയതിനാല്‍ അപകടമൊന്നും സംഭവിച്ചില്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. സ്ഫോടനം നടന്ന് അല്‍പസമയത്തിനകം ഇത് ചെയ്തവര്‍ തന്നെ തിരികെ വന്ന് സ്ഫോടകവസ്തുക്കളുടെ അവശിഷ്ടം വാരിയെടുത്ത് കൊണ്ടുപോയതായും ഹരിഹരൻ വെളിപ്പെടുത്തിയിട്ടുണ്ട്.

അതേസമയം സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ഹരിഹരനെതിരെ വടകര പൊലീസ് കേസെടുത്തിട്ടുണ്ട്. നടി മഞ്ജു വാര്യര്‍, സിപിഎം നേതാവ് കെ.കെ.ശൈലജ എന്നിവരുടെ പേര് സൂചിപ്പിച്ചുകൊണ്ട് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശമാണ് വിവാദമായത്. പ്രസ്താവന വിവാദമായതോടെ ഹരിഹരൻ ഖേദം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഇടത് സംഘടനകള്‍ ആര്‍എംപിക്കെതിരെ ആഞ്ഞടിക്കാനുള്ള അവസരമായാണ് വിവാദം ഉപയോഗിക്കുന്നത്. ഡിവൈഎഫ്ഐ ഡിജിപിക്ക് ഇന്നലെ പരാതി നല്‍കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top