ബിജെപി പിന്തുണയില്‍ സിപിഎം അവിശ്വാസം പാസായി; വിട്ടുനിന്ന് എസ്ഡിപിഐ; വെമ്പായം പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഭരണം നഷ്ടമായി

തിരുവനന്തപുരം വെമ്പായം പഞ്ചായത്തിലെ കോണ്‍ഗ്രസ് ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയമാണ് ബിജെപി പിന്തുണയില്‍ പാസായത്. എസ്ഡിപിഐ അംഗം വോട്ടടുപ്പില്‍ നിന്നും വിട്ടുനിന്നു. പഞ്ചായത്ത് പ്രസിഡന്റ് ബീന ജയന്‍, വൈസ് പ്രസിഡന്റ് എസ് ജഗനാഥപിള്ള എന്നിവര്‍ക്കെതിരെയാണ് എല്‍ഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.

21 അംഗ ഭരണ സമിതിയില്‍ കോണ്‍ഗ്രസിന് 8 അംഗങ്ങളാണ് ഉള്ളത്. എല്‍ഡിഎഫിന് 9 അംഗങ്ങളും ബിജെപിക്ക് 3 അംഗങ്ങളും എസ്ഡിപിഐക്ക് ഒരു അംഗവുമാണ് പഞ്ചായത്തിലുള്ളത്. അവിശ്വാസ പ്രമേയത്തെ എല്‍ഡിഎഫിന്റെ 9പേരും ബിജെപിയുടെ 3പേരും പിന്തുണച്ചതോടെ പാസായി. എസ്ഡിപിഐ അംഗമായ വസന്തകുമാരിയാണ് വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടുനിന്നത്.

നേരത്തെ 8 അംഗങ്ങളുണ്ടായിരുന്ന കോണ്‍ഗ്രസിന് ഭരണസമിതി തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെ പിന്തുണ ലഭിച്ചിരുന്നു. ഇതോടെ ഭരണസമിതി തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും 9 വോട്ടുകള്‍ നേടി തുല്യമായി. നറുക്കെടുപ്പിലാണ് യുഡിഎഫിന് ഭരണം ലഭിച്ചത്. 25 വര്‍ഷത്തിന് ശേഷമാണ് യുഡിഎഫ് വെമ്പായം പഞ്ചായത്തില്‍ അധികാരത്തില്‍ വന്നത്. യുഡിഎഫിന്റെ എസ്ഡിപിഐ സഖ്യം വിവാദമായതോടെ രാജിവക്കാന്‍ പ്രസിഡന്റിനോടും വൈസ്പ്രസിഡന്റിനോടും ഡിസിസി ആവശ്യപ്പെട്ടെങ്കിലും ഇരുവരും വഴങ്ങിയില്ല. ഇതോടെ ഇരുവരേയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top