കുട്ടിയെ കടിച്ചുകൊന്ന പുലിയെ കൂട്ടിലാക്കി; പന്തല്ലൂരില്‍ നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു

പന്തല്ലൂര്‍: മൂന്നു വയസുളള കുട്ടിയെ കടിച്ചുകൊന്ന പുലിയെ മയക്കുവെടിവെച്ച് കൂട്ടിലാക്കി. വൈകീട്ട് 3.30 ഓടെയാണ് പുലിയെ കൂട്ടിലേക്ക് മാറ്റിയത്. ജാര്‍ഖണ്ഡ് സ്വദേശികളുടെ മകളായ മൂന്നു വയസുകാരി നാന്‍സിയാണ് ഇന്നലെ അതിദാരുണമായി കൊല്ലപ്പെട്ടത്. ഗൂഡലൂര്‍ പ്രദേശത്താകെ ജാഗ്രതാ നിർദ്ദേശമുണ്ട്. പുലിയെ പിടികൂടാന്‍ വൈകുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധം തുടര്‍ന്നിരുന്നു.

പന്തല്ലൂർ തൊണ്ടിയാളത്ത് ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് പുലിയുടെ ആക്രമണമുണ്ടായത്. അമ്മയ്ക്കൊപ്പം നടന്നുപോവുകയായിരുന്ന കുട്ടിയെ തേയിലത്തോട്ടത്തില്‍ വെച്ച് പുലി പിടികൂടുകയായിരുന്നു. കുട്ടിയെ കടിച്ച് ഏറെ ദൂരം ഓടിയ ശേഷം തേയിലത്തോട്ടത്തില്‍ ഉപേക്ഷിച്ചാണ് പുലി കടന്നത്. അമ്മയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരും തോട്ടം തൊഴിലാളികളും ഏറെ നേരം തിരഞ്ഞ ശേഷമാണ് കുട്ടിയെ കണ്ടെത്താനായത്. പന്തല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

മൂന്നാഴ്ചയ്ക്കിടെ പന്തല്ലൂർ താലൂക്കിൽ അഞ്ചിടത്താണ് പുലിയുടെ ആക്രമണം ഉണ്ടായത്. ഡിസംബർ 21 നുണ്ടായ ആക്രമണത്തിൽ ഒരു സ്ത്രീ മരിച്ചിരുന്നു. ജനുവരി നാലിന് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലു വയസുകാരിക്കാണ് പുലിയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. തമിഴ്നാട് വനം വകുപ്പ് വിവിധയിടങ്ങളില്‍ കൂട് വയ്ക്കുകയും ക്യാമറ സ്ഥാപിക്കുകയും ചെയ്തിരുന്നു. ആക്രമണം നടത്തിയത് ഒരു പുലി തന്നെയെന്നും സ്ഥിരീകരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top