‘കത്തിൽ ഉമ്മൻചാണ്ടിക്കെതിരായ ലൈംഗിക ആരോപണമില്ലായിരുന്നു’; ശരണ്യ മനോജ്

കൊല്ലം: സോളാർ തട്ടിപ്പ് കേസിലെ പ്രതിയും പരാതികാരിയുമായ വ്യക്തിയിൽ നിന്ന് തനിക്ക് ലഭിച്ച കത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ ലൈംഗിക ആരോപണം ഇല്ലായിരുന്നു എന്ന് ശരണ്യ മനോജ്. മുൻ മന്ത്രി ഗണേഷ് കുമാറിന്റെ അടുത്ത ബന്ധുവാണ് ശരണ്യ മനോജ്.

കേരള കോൺഗ്രസ് നേതാവും ഗണേഷിന്റെ പിതാവുമായ ആർ ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഈ വിഷയത്തിൽ ഇടപെട്ടത്. ഗണേഷ് കുമാറിന്റെ സഹായിയായ പ്രദീപ് ആണ് കത്ത് കൈപ്പറ്റിയത്. രണ്ട് മൂന്ന് ഭാഗങ്ങളിലായി ലഭിച്ച കത്ത് ടി ജി നന്ദകുമാർ എന്ന ദല്ലാൾ നന്ദകുമാറാണ് ഒരു ചാനലിന് കൈമാറിയത്.

യുഡിഎഫ് സർക്കാരിന്റെ അവസാനകാലത്ത് ഈ കത്ത് കിട്ടുന്നതിനായി ദല്ലാൾ നന്ദകുമാർ ഒരുപാട് പരിശോധന നടത്തിയതായി തനിക്കറിയാം എന്നും കത്തുകളിലെ മറ്റു പരാമർശങ്ങൾ ഇപ്പോൾ പറയാൻ തയ്യാറല്ലെന്നും, കെ.ബി ഗണേഷ് കുമാർ കത്തിലിടപ്പെട്ടിട്ടില്ലെന്നും ശരണ്യ മനോജ് വ്യക്തമാക്കി.

സിബിഐ കേസുകളിൽ മൊഴി നൽകാൻ പോയപ്പോൾ ഗണേഷ് കുമാറും ഉമ്മൻചാണ്ടിക്ക് അനുകൂലമായാണ് മൊഴി നൽകിയതെന്നാണ് അറിഞ്ഞതെന്നും, ഇപ്പോൾ വരുന്ന ആക്ഷേപങ്ങൾ എന്തിന്റെ പേരിലാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടിക്കെതിരെ അനാവശ്യമായ ആരോപണം ഉണ്ടായതിൽ വിഷമം ഉണ്ടെന്നും ശരണ്യ മനോജ് കൂട്ടിചേർത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top