യുഡിഎഫിനും എല്‍ഡിഎഫിനും ഭീകരസംഘടനകളുടെ പിന്തുണയെന്ന് അമിത് ഷാ; മോദിയുള്ളപ്പോള്‍ പിഎഫ്ഐ പ്രവര്‍ത്തനം നടക്കില്ല; കരുവന്നൂര്‍ നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കും

ആലപ്പുഴ: കേരളത്തിൽ എൽഡിഎഫും യുഡിഎഫും ഭീകരസംഘടനകളുടെ പിന്തുണ തേടുന്നവരാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയെ ഇസ്‌ലാമിക സ്റ്റേറ്റ് ആക്കാൻ ശ്രമിക്കുന്ന വെൽഫെയർ പാർട്ടിയുടെ പിന്തുണ കോൺഗ്രസിനാണ്. ഇവര്‍ക്ക് വോട്ട് നൽകണമോയെന്ന് ആലപ്പുഴക്കാർ ചിന്തിക്കണമെന്നും അമിത് ഷാ പറഞ്ഞു. ആലപ്പുഴയിൽ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“മോദി പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം പിഎഫ്ഐ കേരളത്തിൽ കാലുകുത്തില്ല. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് മോദിയാണ്. കേരളത്തിൽ എൽഡിഎഫും യുഡിഎഫും ഭീകരസംഘടനകളുടെ പിന്തുണ തേടുന്നവരാണ്. പിഡിപി പിന്തുണ എല്‍ഡിഎഫിനും എസ്ഡിപിഐ പിന്തുണ യുഡിഎഫിനുമുണ്ട്. ലോകത്ത് കമ്യൂണിസ്റ്റുകളും രാജ്യത്ത് കോണ്‍ഗ്രസും അസ്തമിച്ചു. ഇന്ത്യ മുന്നണി കാപട്യത്തിന്റെ മുന്നണിയാണ്. കരിമണൽ ഖനന അഴിമതിയെ സിപിഎമ്മും കോൺ‌ഗ്രസും പിന്തുണയ്ക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ആരോപണം ഉയർന്നപ്പോൾ ഒരക്ഷരം കോൺഗ്രസ് മിണ്ടിയില്ല. എൻഡിഎ സർക്കാർ അധികാരത്തിലെത്തിയാൽ കയറിനുവേണ്ടി പ്രത്യേക കേന്ദ്ര പാക്കേജ് നടപ്പിലാക്കും.”

“പാവപ്പെട്ടവന്റെ ആശ്രയമായ സഹകരണ മേഖല കമ്യൂണിസ്റ്റുകാർ കൊള്ളയടിച്ചു. കരുവന്നൂരിൽ അന്വേഷണം നടത്തുകയാണ്. നിക്ഷേപകർക്ക് നഷ്ടപ്പെട്ട തുക തിരിച്ചു കിട്ടും. നക്സൽ വാദത്തിൽനിന്നും ഭീകരവാദത്തിൽനിന്നും രാജ്യത്തെ മോചിപ്പിച്ചത് മോദിയാണ്. കർഷക വിരുദ്ധരാണ് കോൺഗ്രസും സിപിഎമ്മും.” – അമിത് ഷാ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here