ഇന്ത്യ ഉറപ്പിച്ചത് മൂന്ന് മെഡലുകൾ; ഒളിമ്പിക്സിന് യോഗ്യത നേടി ലവ്‌ലിന

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിൽ വനിതകളുടെ 75 കി.ഗ്രാം ബോക്സിംഗിൽ മെഡല്‍ ഉറപ്പാക്കി ലവ്‌ലിന ബോര്‍ഗോഹെയ്ന്‍. തായ്‌ലന്‍ഡിന്റെ ബൈസണ്‍ മനീകോണിനെ കീഴടക്കിയാണ് ലവ്‌ലിന ഫൈനലിലെത്തിയത്. ഇന്നത്തെ വിജയത്തോടെ പാരിസ് ഒളിമ്പിക്‌സിനും താരം യോഗ്യത നേടി. ഗെയിംസിൻ്റെ പത്താം ദിനമായ ഇന്ന് ഇന്ത്യ മൂന്ന് മെഡലുകൾ ഉറപ്പിച്ചു. പുരുഷന്‍മാരുടെ വ്യക്തിഗത അമ്പെയ്ത്തിൽ ഓജസ് പ്രവീണും അഭിഷേക് വര്‍മയും ഫൈനലിലെത്തി. ഇതോടെ ഇന്ത്യ ഒരു സ്വര്‍ണവും ഒരു വെള്ളിയും ഉറപ്പിച്ചു. അമ്പെയ്ത്തിൽ ജ്യോതി സുരേഖ വെന്നവും ഫൈനലിലെത്തി. സെമിയില്‍ ഇന്ത്യന്‍ താരം അതിഥി സ്വാമിയെ പരാജയപ്പെടുത്തിയാണ് ജ്യോതിയുടെ ഫൈനലില്‍ കടന്നത്. അതിഥി ഇനി വെങ്കലത്തിനായി മത്സരിക്കും.

ഇന്ന് പുരുഷന്‍മാരുടെ കനോയിംഗ് 1000 മീറ്റര്‍ ഡബിള്‍സിലാണ് ഇന്ത്യ ആദ്യ മെഡല്‍ സ്വന്തമാക്കിയത്. അര്‍ജുന്‍ സിംഗ് – സുനില്‍ സിംഗ് സലാം സഖ്യം വെങ്കലം നേടി. 3.53.329 മിനിറ്റിലായിരുന്നു ഇന്ത്യന്‍ സംഘം ഫിനിഷ് ചെയ്തത്. വനിതകളുടെ ബോക്സിംഗ് 54 കി.ഗ്രാം വിഭാഗത്തില്‍ പ്രീതി പവാര്‍ വെങ്കലം സ്വന്തമാക്കി. നിലവില്‍ 13 സ്വര്‍ണവും 24 വെള്ളിയും 24 വെങ്കലുമായി 61 മെഡലുകളോടെ നാലാം സ്ഥാനത്താണ് ഇന്ത്യ.

ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ മലയാളി താരം എച്ച്.എസ് പ്രണോയിയും പി.വി സിന്ധുവും പ്രീക്വാര്‍ട്ടറില്‍ കടന്നു. മംഗോളിയയുടെ ബാറ്റ്ദാവ മുന്‍കബാത്തിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് (21-9, 21-12) കീഴടക്കിയാണ് പ്രണോയ് പ്രീക്വാര്‍ട്ടറിലെത്തിയത്. തായ്വാന്‍ താരം വിചി ഹൂവിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് (21-10, 21-15) പരാജയപ്പെടുത്തിയാണ് സിന്ധു പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top