റായ്ഗഡ് മണ്ണിടിച്ചില്‍: രക്ഷാപ്രവർത്തനം നാലാം ദിവസം, മരണസംഖ്യ 27ലേക്ക്

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ ബുധനാഴ്ചയുണ്ടായ മണ്ണിടിച്ചിലില്‍ മരണസംഖ്യ 27 ആയി. 78 പേരെ കാണാതായി എന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഇതുവരെ 98 പേരെ രക്ഷപ്പെടുത്തിയതായും റിപ്പോർട്ട് പറയുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 500,000 രൂപ വീതം നഷ്ടപരിഹാരം മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനം നാലാം ദിവസവും തുടരുകയാണ്.

ബുധനാഴ്ച രാത്രി 22:30 ഓടെയാണ് മണ്ണിടിച്ചിലുണ്ടായതായതെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. മണ്ണിടിഞ്ഞ് നിരവധി വീടുകൾ നിലംപൊത്തി. പ്രദേശത്തെ 50 വീടുകളിൽ 17 ഓളം വീടുകളും മണ്ണിനടയിലാണ്. മരിച്ചവരിൽ നാല് കുട്ടികളും ഉൾപ്പെടുന്നു. 75 പേരെ രക്ഷപ്പെടുത്തിയതായി വാർത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുന്നിൻ മുകളില്‍ സ്ഥിതി ചെയ്യുന്ന ദുരന്തസ്ഥലത്തേക്ക് എത്തിപ്പെടുന്നതിലടക്കം രക്ഷാപ്രവർത്തനത്തില്‍ നിരവധി തടസ്സമുണ്ടായിരുന്നു. ജെസിബി പോലുള്ള ഭാരമേറിയ യന്ത്രങ്ങൾ സ്ഥലത്തെത്താൻ ബുദ്ധിമുട്ടാണ്. യന്ത്രസഹായമില്ലാതെ വലിയ പ്രദേശത്തെ ചളി നീക്കേണ്ട സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. കനത്ത മഴയെ തുടർന്ന് വ്യാഴാഴ്ച താത്കാലികമായി രക്ഷാപ്രവർത്തനം നിർത്തിവെച്ചിരുന്നു.

നിലവില്‍ രക്ഷാപ്രവർത്തകരും പൊലീസും മെഡിക്കൽ സംഘവും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. രക്ഷാപ്രവർത്തനത്തിൽ നാട്ടുകാരും ട്രക്കിംഗ് യാത്രക്കാരും സഹകരിക്കുന്നുണ്ട്. അടിവാരത്തില്‍ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. റായ്ഗഡ് ഉൾപ്പെടെയുള്ള സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ അടുത്ത കുറച്ച് ദിവസങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here