രണ്ടര വയസുകാരിയെ കഴുത്തിന് പിടിച്ചു; കയ്യിലും കാലിലും വടികൊണ്ട് അതിക്രൂര മര്‍ദനം; പിതാവ് ജുനൈദ് അറസ്റ്റില്‍; സംഭവം കാളികാവില്‍

മലപ്പുറം: കാളികാവില്‍ രണ്ടര വയസുകാരിയെ പിതാവ് ക്രൂരമായി മര്‍ദിച്ചതായി പരാതി. കുടുംബവഴക്കിനെ തുടര്‍ന്നാണ് കുട്ടിക്ക് മര്‍ദനമേറ്റത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. പിതാവ് ജുനൈദിനെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. ഐപിസി 323, 324 വകുപ്പുകള്‍ക്കൊപ്പം ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് 75 വകുപ്പ് കൂടി ചേര്‍ത്താണ് പോലീസ് കേസെടുത്തത്. അറസ്റ്റിലായ ജുനൈദിനെ ഇന്ന് കോടതി ഹാജരാക്കുമെന്ന് കാളികാവ് പോലീസ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

കാളികാവില്‍നിന്നുതന്നെയാണ് തന്നെയാണ് കഴിഞ്ഞയാഴ്ച രണ്ടര വയസുകാരിയായ ഫാത്തിമ നസ്രിനെ പിതാവ് മര്‍ദിച്ചുകൊന്ന നടുക്കുന്ന സംഭവം വെളിയില്‍ വന്നത്. അതിക്രൂര മര്‍ദനത്തെ തുടര്‍ന്നാണ് ഫാത്തിമ കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വ്യക്തമായിരുന്നു. ഈ കേസില്‍ പിതാവ് മുഹമ്മദ്‌ ഫായിസ് ജയിലിലാണ്.

കഴിഞ്ഞ 21നാണ് കേസിന് ആസ്പദമായ സംഭവം. ജുനൈദും ഭാര്യയും വേറിട്ട്‌ കഴിയുകയാണ്. മകള്‍ അമ്മയ്ക്ക് ഒപ്പം വീട്ടിലാണ് ഉണ്ടായിരുന്നത്. പിതാവ് കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. തിരികെ കൊണ്ടുവിട്ട ശേഷമാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. വീട്ടില്‍ കൊണ്ടുപോയ ശേഷം കുട്ടിയെ മര്‍ദിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

” കഴിഞ്ഞ 21ന് പരാതിക്കാരിയുടെ മകളെ ഉമ്മയെ കാണിക്കണം എന്ന് പറഞ്ഞ് പ്രതിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. കുട്ടിയെ കഴുത്തിന് പിടിച്ചു. കയ്യില്‍ മര്‍ദിച്ചു. വടികൊണ്ട് കാല്‍മുട്ടിന് അടിച്ചു പരുക്കേല്‍പ്പിച്ചു.” എഫ്ഐആറില്‍ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top