രണ്ടരവയസുകാരിയെ ക്രൂരമായി മര്‍ദിച്ചു കൊന്നു; പിതാവ് മുഹമ്മദ് ഫായിസിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും; കൊലപാതകമെന്ന് തെളിഞ്ഞത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വെളിയില്‍ വന്നപ്പോള്‍

കാളികാവ്: ഉദരപൊയിലിലെ രണ്ടരവയസുകാരിയുടെ മരണത്തിന് കാരണം പിതാവിന്റെ ക്രൂരമര്‍ദനം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വെളിയില്‍ വന്നതോടെയാണ് കുട്ടിയെ പിതാവ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് തെളിഞ്ഞത്. ഫാത്തിമ നസ്‌റിന്റെ മരണവുമായി ബന്ധപ്പെട്ട് പിതാവ് മുഹമ്മദ് ഫായിസിനെ (24) കാളികാവ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വൈകിയതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്താന്‍ കഴിയാതിരുന്നത്.

കുട്ടിയുടെ തലയ്ക്കും ശരീരത്തിനുമേറ്റ മാരകമായ ക്ഷതങ്ങളാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് കുട്ടി മരണപ്പെട്ടത്. ഭക്ഷണം അന്നനാളത്തില്‍ കുരുങ്ങി എന്നുപറഞ്ഞാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. മൃതദേഹത്തില്‍ മുറിവേറ്റതിന്റെ ലക്ഷണം കണ്ട ഡോക്ടര്‍മാര്‍ പോസ്റ്റുമോര്‍ട്ടത്തിന് നിര്‍ദേശിക്കുകയായിരുന്നു. പിന്നീടാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

ഞായറാഴ്ച്ച ഒന്നരയോടെ വീട്ടിലെത്തിയ ഫായിസ് കുട്ടിയെ ക്രൂരമായി മര്‍ദിച്ചു. അബോധാവസ്ഥയിലായ കുഞ്ഞിനെ വീണ്ടും ഉപദ്രവിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ബഹളം വെച്ച കുട്ടിയുടെ മാതാവ് ശഹബാനത്തിനെ മുറിയിലിട്ട് പൂട്ടി. ശബ്ദം കേട്ടെത്തിയ അയല്‍വാസികളും ബന്ധുക്കളുമാണ് മുറി തുറന്ന് യുവതിയെ മോചിപ്പിച്ചത്. അപ്പോഴേയ്ക്കും കുട്ടി അബോധാസ്ഥയില്‍ ആയിരുന്നു. രണ്ടാഴ്ച തുടര്‍ച്ചയായി കുട്ടി മര്‍ദനത്തിന് ഇരയായിരുന്നതായും സൂചന ലഭിച്ചിട്ടുണ്ട്. .

ഒളിവില്‍ പോയ ഫായിസിനെഇന്നലെ പകല്‍ പതിനൊന്നരയോടെ പുല്ലങ്കോട് റബ്ബര്‍ എസ്റ്റേറ്റില്‍ നിന്നാണ് കാളികാവ് എസ്ഐ വിളയില്‍ ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഭാര്യ ഷഹബാനത്തിനെ മര്‍ദിച്ചതിന്റെ പേരില്‍ ഫായിസിനെതിരെ രണ്ട് കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top