നവവധുവിന് ക്രൂരമര്‍ദനം; നട്ടെല്ലിനും അടിവയറിനും ക്ഷതം; പെണ്‍കുട്ടി ഹൈക്കോടതിയില്‍

നവവധുവിന് ഭര്‍തൃവീട്ടില്‍ ക്രൂരമര്‍ദനം. വിവാഹം കഴിഞ്ഞതുമുതല്‍ തന്നെ ഭർത്താവിന്റെ പീഡനം തുടങ്ങിയതായി യുവതി നൽകിയ പരാതിയിൽ പറയുന്നു. വേങ്ങര സ്വദേശിയായ ഭർത്താവ് മുഹമ്മദ് ഫായിസിനെതിരെയാണ് പരാതി. 2024 മെയ് 2നായിരുന്നു വിവാഹം കഴിഞ്ഞത്.

ആറാം ദിവസം മുതൽ തന്നെ ഉപദ്രവം തുടങ്ങി. മൊബൈൽ ഫോൺ ചാർജറിന്‍റെ വയർ ഉപയോഗിച്ചും കൈകൊണ്ടും ക്രൂരമായി മർദിച്ചു. സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണി മുഴക്കിയതായും പരാതിയിൽ പറയുന്നു. ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

യുവതിയുടെ ശരീരത്തിലാകെ മർദ്ദനമേറ്റതിന്റെ മുറിവുകളുണ്ട്. കുനിച്ച് നി‍ർത്തി മർദ്ദിച്ചതിനെ തുട‍ർന്ന് നട്ടെല്ലിന് ക്ഷതമേറ്റു. അടിവയറ്റിനും മ‍ർദ്ദിച്ചു. ചെവിക്ക് അടിയേറ്റതിനാല്‍ കേൾവി ശക്തി തകരാറിലായി. സൗന്ദര്യത്തിന്റെ പേരിൽ ഭാര്യയെ സംശയിച്ച ഫായിസ് സുഹൃത്തുക്കളുടെ പേര് പറഞ്ഞ് മർദ്ദിക്കുമായിരുന്നു. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടും ആക്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top