‘ഇന്ദിരാഗാന്ധിയെ കൊന്നപോലെ മമതയെ വധിക്കണം’; ബികോം വിദ്യാർത്ഥി അറസ്റ്റിൽ

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ വധിക്കണമെന്ന് പോസ്റ്റിട്ടയാൾ അറസ്റ്റിൽ. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ കൊലപ്പെടുത്തിത് പോലെ കൊല്ലണം എന്നാണ് ആഹ്വാനം. കീർത്തി സോഷ്യൽ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ബികോം രണ്ടാം വർഷ വിദ്യാർത്ഥിയായ കീർത്തി ശർമയെ പോലീസ് അറസ്റ്റ് ചെയ്തു. തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ പരാതിയെ തുടർന്നാണ് നടപടി.


കൊൽക്കത്ത ആർജി കർ സർക്കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർ അതിക്രൂരമായി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന് ശേഷം മൂന്ന് പ്രകോപനപരമായ പോസ്റ്റുകൾ ഇയാൾ ഷെയർ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഇരയുടെ ഐഡൻ്റിറ്റി വെളിപ്പെടുന്ന ചിത്രവും കുറിപ്പും ഇയാൾ പങ്കുവച്ചതായും ആരോപണമുണ്ട്.


1984 ൽ ഒക്ടോബർ 31നായിരുന്നു സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടത്. സത്‌വന്ത് സിംഗ്, ബിയാന്ത് സിംഗ് എന്നിവരായിരുന്നു വെടിയുതിർത്ത്. സിഖുകാരുടെ പുണ്യസ്ഥലമായ സുവർണ്ണക്ഷേത്രത്തിലെ ‘ഓപ്പറേഷൻ ബ്ലൂസ്റ്റാർ’ എന്നറിയപ്പെടുന്ന സൈനിക നടപടിക്കുള്ള പ്രതികാരമായിരുന്നു വധം. നടപടിക്ക് ശേഷം ഇന്ദിരാഗാന്ധിയുടെ അംഗരക്ഷകരിൽ സിഖ് സമുദായക്കാരെ ഒഴിവാക്കണമെന്ന് ഇൻറലിജൻസ് നിർദേശിച്ചിരുന്നു. എന്നാൽ ഇന്ദിര അതിന് വഴങ്ങിയില്ല. ഇരുവരും 31 റൗണ്ട് വെടിയാണ് ഇന്ദിരയുടെ മേൽ ഉതിർത്തത്.

അതേസമയം, സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടറുടെ ബലാത്സംഗ കൊലയിൽ മമത ബാനർജി സർക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്. മമതയുടെ രാജി ആവശ്യപ്പെട്ടാണ് പ്രക്ഷോഭം. ഓഗസ്റ്റ് 9നാണ് ആശുപത്രിയിലെ സെമിനാർ ഹാളിനുള്ളിൽ പിജി വിദ്യാർത്ഥിനി അതിക്രൂരമായ ലൈംഗീകാതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top